മഞ്ചേരി: കൊവിഡ് പോസിറ്റീവായ രോഗികൾക്കുള്ള മരുന്നുകൾ വാങ്ങി പോവുകയായിരുന്ന ആർ.ആർ.ടി വാളണ്ടിയറെ പൊലീസ് വഴിയിൽ തടഞ്ഞു നിറുത്തി വാഹനത്തിന്റെ കാറ്റഴിച്ചു വിട്ടതായി പരാതി. പുൽപ്പറ്റ സ്വദേശി അമൽജിത്തിനെയാണ് വഴിയിൽ തടഞ്ഞു നിറുത്തിയത്. പുൽപറ്റ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ആർ ആർ ടി വാളണ്ടിയറായ അമൽജിത് കൊവിഡ് പോസിറ്റീവ് ആയ രോഗികൾക്കുള്ള മരുന്നിനായി തൃപ്പനച്ചി പി.എച്ച്.സിയിലേക്കും വളമംഗലം ആയുർവേദ ഹോസ്പിറ്റലിലേക്കും പോകുന്ന വഴിയാണ് പുൽപ്പറ്റ അങ്ങാടി പരിസരത്ത് മഞ്ചേരി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞത്. പഞ്ചായത്തിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡും ഏറനാട് തഹസിൽദാർ നൽകിയ പാസും കാണിച്ചെങ്കിലും വാഹനത്തിന്റെ നമ്പർ പ്ലേറ്റിൽ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് തടഞ്ഞു നിറുത്തുകയായിരുന്നു. തുടർന്ന് സംഘത്തിലുണ്ടായിരുന്ന പൊലീസുകാരിൽ ഒരാൾ വാൾട്യൂബ് ഊരി കാട്ടിലേക്ക് വലിച്ചെറിഞ്ഞുവെന്നും അമൽജിത്ത് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |