തിരുവനന്തപുരം : ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ജനജീവിതത്തെ തകർക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധവുമായി ഫുട്ബാൾ താരം സി.കെ വിനീത് രംഗത്തെത്തി. രാജ്യത്താകമാനം അലയടിക്കുന്ന സേവ് ലക്ഷ ദ്വീപ് കാമ്പയിന് തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് വിനീത് പിന്തുണയറിയിച്ചത്.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും സ്കൂൾ കാന്റീനുകളിൽ മാംസഭക്ഷണം നൽകുന്നത് വിലക്കിയതും ഗുണ്ടാ ആക്റ്റ് നടപ്പാക്കിയതടക്കമുള്ള നടപടികൾക്കെതിരേയാണ് വിനീതിന്റെ പ്രതികരണം.ലക്ഷദ്വീപിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ആർക്കെങ്കിലും കൃത്യമായി അറിയുമോ എന്ന ചോദ്യത്തോടെയാണ് വിനീതിന്റെ ഇംഗ്ലീഷിലുള്ള ഫേസ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. അന്തരിച്ച മുൻ അഡ്മിനിസ്റ്റേറ്റർ ദിനേശ്വർ ശർമ്മയ്ക്ക് പകരം മോദി സർക്കാർ നിയമിച്ച പ്രഫുൽ പട്ടേൽ വരുത്തിയ പരിഷ്കാരങ്ങൾ ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഒന്നിന് പുറകെ മറ്റൊന്ന് എന്ന കണക്കെ പ്രശ്നത്തിലാക്കിയിരിക്കുകയാണെന്ന് വിനീത് ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |