ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി അജിത് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ മകനും മുൻ എം.പിയുമായ ജയന്ത് ചൗധരിയെ രാഷ്ട്രീയ ലോക് ദൾ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. നിലവിൽ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു. മുൻ പ്രധാനമന്ത്രി ചരൺസിംഗിന്റെ കൊച്ചുമകൻ കൂടിയാണ് 42കാരനായ ജയന്ത്.
വരാനിരിക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പാണ് ജയന്ത് ചൗധരിയുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ശക്തി കേന്ദ്രമായ പശ്ചിമ യു.പിയിലെ ഭാഗപ്തിൽ ജയന്ത് ചൗധരി പരാജയപ്പെട്ടിരുന്നു.
കർഷക സമരം ആറുമാസം പിന്നിടുന്നതിന്റെ ഭാഗമായി ഇന്ന് നടക്കുന്ന കരിദിനാചരണത്തിന് ആർ.എൽ.ഡി പൂർണ പിന്തുണയും പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |