കോന്നി മെഡിക്കൽ കോളേജിൽ 1.60 കോടിയുടെ
ഓക്‌സിജൻ ജനറേഷൻ പ്ലാന്റ് വരുന്നു
കോന്നി: കൊവിഡ് പ്രതിരോധത്തിന്റെ ശ്വാസം നിലയ്ക്കാതിരിക്കാൻ കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഓക്സിജൻ ജനറേഷൻ പ്ളാന്റ് വരുന്നു. ഒരു മിനിറ്റിൽ 1500 ലിറ്റർ ഉല്പാദന ശേഷിയുള്ള ദ്രവീകൃത ഓക്‌സിജൻ പ്ലാന്റിനാണ് അനുമതി. 1.60 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പി. എസ്.എ ടെക്‌നോളജി ഉപയോഗിച്ചാവും പ്ലാന്റ് പ്രവർത്തിക്കുക.
ഓക്‌സിജൻ പ്ലാന്റ് നിർമ്മാണം പൂർത്തീകരിക്കുന്നതോടെ മെഡിക്കൽ കോളേജിൽ ഓക്‌സിജൻ സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയും. അധികമായി ഉല്പാദിപ്പിക്കുന്ന ഓക്‌സിജൻ ഇതര ആരോഗ്യ സ്ഥാപനങ്ങൾക്ക് നൽകും. മെഡിക്കൽ കോളേജിൽ ഓക്‌സിജൻ സൗകര്യമുള്ള 240 കിടക്കകളും 30 ഐ.സി.യു കിടക്കകളും ഉൾപ്പടെ 270 കിടക്കകളാണ് സജ്ജമാക്കുന്നത്.
കൊവിഡ് ചികിത്സയും പരിശോധനയുമെല്ലാം ഈ മാസം തന്നെ മെഡിക്കൽ കോളേജിൽ ആരംഭിക്കാനുള്ള തയ്യാറെടുപ്പാണ് നടന്നു വരുന്നത്.
ചെലവിടുന്നത് : 1.60 കോടി
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനെയാണ് ഓക്‌സിജൻ പ്ലാന്റ് സജ്ജമാക്കുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കും.
കെ.യു. ജനീഷ് കുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |