തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിൽ മറ്റ് അംഗങ്ങൾ ചെയ്തതുപോലെ, 'സഗൗരവ'ത്തിലോ ദൈവനാമത്തിലോ ആയിരുന്നില്ല ദേവികുളം എം.എൽ.എ എ.രാജയുടെ പ്രതിജ്ഞ. അത് ചട്ടലംഘനമാണെന്ന വിമർശനം ഉയർന്നു.
തമിഴിൽ സഗൗരവും സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അത് അറിയിക്കുകയും ചെയ്തു. ''....കടമകളെ ഉന്മയുടൻ നിറവേറ്റ്റ്മെന്റും ഉളമാറ് ഉറുതി കൊടുക്കിറേൻ'' എന്നാണ് വരേണ്ടിയിരുന്നത്.ഉദ്യോഗസ്ഥർ എഴുതിക്കൊടുത്ത പ്രതിജ്ഞാ വാചകത്തിൽ 'ഉളമാറ്' (സഗൗരവം) എന്ന തമിഴ് വാക്ക് ഉണ്ടായിരുന്നില്ലെന്നാണ് രാജ പറയുന്നത്.
ഈ വാക്ക് വിട്ടപ്പോൾ അർത്ഥം ഇങ്ങനെയായി ''...കർത്തവ്യം ഞാൻ വിശ്വസ്തയോടെ നിർവഹിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു'' ഭരണഘടന പ്രകാരം എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ദൈവനാമം അല്ലെങ്കിൽ സഗൗരവം എന്ന വാക്ക് വേണം. ഭാഷ ഏതായാലും തുല്യപദം ഉപയോഗിക്കണം ഈ വ്യവസ്ഥ തെറ്റിച്ചപ്പോഴൊക്കെ സത്യപ്രതിജ്ഞ അസാധുവാക്കിയിട്ടുണ്ട്. സി.പി.എം അംഗമായതുകൊണ്ടും ഒടുവിൽ 'കടവുൾ' എന്ന വാക്ക് കേൾക്കാത്തതുകൊണ്ടും സഗൗരവത്തിലാകും സത്യവാചകം ചൊല്ലിയതെന്ന് എല്ലാവരും കരുതി. ഉദ്യോഗസ്ഥർ എഴുതിക്കൊടുത്ത പ്രതിജ്ഞാ വാചകത്തിൽ 'ഉളമാറ്' (സഗൗരവം) എന്ന തമിഴ് വാക്ക് ഉണ്ടായിരുന്നില്ലെന്നാണ് രാജ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |