തിരുവനന്തപുരം: ലക്ഷദ്വീപിൽ അശാന്തി പടർത്തുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ.പട്ടേലിനെ തിരിച്ചു വിളിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ കൂടുതൽ വർഗീയവത്കരിക്കാനും വിഭജിച്ച് ഭരിക്കാനുമാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ഈ പ്രശ്നത്തിനു പരിഹാരമുണ്ടാകുന്നതു വരെ പ്രക്ഷോഭം നടത്താനാണ് ലീഗ് പാർലമെന്ററി പാർട്ടി യോഗത്തിന്റെ തീരുമാനം.
പ്രവാസികൾക്ക് സമയബന്ധിതമായി വാക്സിൻ നൽകാത്തതു കാരണം പലർക്കും ജോലി നഷ്ടപ്പെടുകയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ ഇടപെട്ട് വാക്സിൻ ഉടൻ എത്തിക്കണം. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിൽ തെറ്റൊന്നും ഇല്ല. മറ്റൊരാൾക്ക് അത് കൊടുത്തിട്ട് തിരിച്ചെടുത്തത് ശരിയല്ലെന്നു മാത്രമാണ് ലീഗ് പറഞ്ഞത്. ഇക്കാര്യത്തിൽ സമുദായം പറഞ്ഞ് ചർച്ച ചെയ്യാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.പി.എ മജീദ്, ഡോ. എം.കെ.മുനീർ, പി.കെ.ബഷീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |