റിയാദ്: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ സൗദി ഏർപ്പെടുത്തിയ വിമാന വിലക്ക് നീട്ടിയതിനെ തുടർന്ന് ദുരിതത്തിലായ പ്രവാസികൾക്ക് ആശ്വാസമായി വിസ ഇളവുകൾ പ്രഖ്യാപിച്ച് സൗദി. സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസകളുടെ കാലാവധി ജൂൺ രണ്ടു വരെ നീട്ടി.
പ്രവാസി തൊഴിലാളികളുടെ ഇഖാമ, റീ എൻട്രി വിസകൾക്കു പുറമെ സൗദിയിലേക്ക് വിസിറ്റ് വിസ എടുത്തവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് സൗദി മന്ത്രാലയം അറിയിച്ചു. വിസകളുടെ കാലാവധി സൗജന്യമായി നീട്ടി കൊടുക്കണമെന്നാണ് സൗദി രാജാവിന്റെ ഉത്തരവ്.
നാഷനൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് ജനറൽ ഡയക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് ഇതിനാവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കും. നിലവിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കഴിയുന്നവരുടെ റീഎൻട്രിയും ഇഖാമയും വിസിറ്റ് വിസയുമാണ് പുതുക്കുക. ഇത് അനുസരിച്ച് പ്രവാസികളുടെ വിസ ഓട്ടോമാറ്റിക്കായി തന്നെ പുതുക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |