ലണ്ടൻ: ബ്രിട്ടനിലെ ഈസ്റ്റ് സസക്‌സ് തീരത്ത് എഴുനൂറുകോടിയിൽ അധികം വിലവരുന്ന 960 കിലോയോളം മയക്കുമരുന്ന് രണ്ട് പാക്കറ്റുകളിലായി വെള്ളം കടക്കാത്ത വിധത്തിൽ ഭദ്രമായി പൊതിഞ്ഞുസൂക്ഷിച്ചിരുന്ന നിലയിൽ തിങ്കളാഴ്ച കണ്ടെത്തി. സാമ്പിൾ പരിശോധനയില്‍ കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചെങ്കിലും സമ്പൂർണ ഫോറന്‍സിക് പരിശോധന നടത്തുമെന്ന് നാഷണൽ ക്രൈം ഏജൻസി(എൻ.സി.എ.) അറിയിച്ചു.
മയക്കുമരുന്ന് ലൈഫ് ജാക്കറ്റുകളില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. വെള്ളത്തിനു മീതേ പൊങ്ങിക്കിടക്കാനായിരുന്നു ഇതെന്ന് എൻ.സി.എ. ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പാക്കറ്റുകൾ തീരത്തടിഞ്ഞു കിടക്കുന്നത് കണ്ടവരാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് സസ്‌ക്‌സ് പൊലീസ് സ്ഥലത്തെത്തി മയക്കുമരുന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മയക്കുമരുന്ന് തെക്കേ അമേരിക്കയിൽ നിന്ന് എത്തിയതാവാമെന്ന് കരുതുന്നതായി എൻ.സി.എ. ബ്രാഞ്ച് കമാൻഡർ മാർട്ടിൻ ഗ്രേസ്പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |