തിരുവനന്തപുരം: ഐ.സി.യു ബെഡുകളിലും വെന്റിലേറ്ററുകളിലും ഇപ്പോൾ അനുഭവപ്പെടുന്ന തിരക്ക് കുറച്ചു നാളുകൾ കൂടി നീണ്ടു നിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. അതിനാൽ ആശുപത്രികളിൽ കൂടുതൽ തിരക്കുണ്ടാകാതിരിക്കുക എന്നത് അനിവാര്യമാണ്. മനുഷ്യജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ ഏറ്റവും പ്രധാനമായി വേണ്ടത് മുൻകരുതലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കൊവിഡ് വ്യാപനം കുറവുണ്ടെങ്കിലും പൂർണമായും ആശ്വസിക്കാറായിട്ടില്ല. ദിവസേന രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗികളുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നത് ആശ്വാസകരമാണ്. നിയന്ത്രണങ്ങളോട് പൊതുസമൂഹം ക്രിയാത്മകമായി പ്രതികരിച്ചതിന്റെ ഗുണഫലമാണിത്. പക്ഷേ, ജാഗ്രതയിൽ തരിമ്പും വീഴ്ച വരുത്താൻ പറ്റാത്ത സാഹചര്യം തുടരുകയാണ്.
മുൻഗണനയിൽ ഇവർ കൂടി
വാക്സിൻ മുൻഗണനാ പട്ടികയിൽ ഫീൽഡിൽ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ്, സപ്ലൈകോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്‌പോർട്ട് ഓഫീസ് ജീവനക്കാരെ കൂടി ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |