SignIn
Kerala Kaumudi Online
Thursday, 25 April 2024 7.30 AM IST

നൂറിലേക്ക് ഓടിക്കയറി ഏത്തൻ

ethan

കൊല്ലം: ഇരുപത്തഞ്ച് രൂപയിൽ കിടന്ന നാടൻ ഏത്തൻ വില ഓടിയോടി നൂറിലെത്തി. മൂന്നുവർഷം മുമ്പ് ഓണക്കാലത്ത് വില 130 രൂപ വരെയെത്തിയതാണ് ഇതിന് മുമ്പുള്ള ഏറ്റവും ഉയർന്ന നിരക്ക്.
ഇന്നലെ ജില്ലയുടെ മിക്ക താലൂക്കുകളിലും 85 മുതൽ 100 രൂപയ്ക്കാണ് നാടൻ ഏത്തപ്പഴം വിറ്റുപോയത്. വരവ് ഏത്തപ്പഴത്തിന് 45 - 50 രൂപയാണ് വില. നാടൻ ഏത്തയ്ക്കായുടെ ലഭ്യതക്കുറവാണ് വില ഉയരാൻ കാരണം. മഴയിൽ കുലച്ച ഏത്തവാഴകൾ വൻ തോതിൽ നിലം പൊത്തിയിരുന്നു. കൂടാതെ വിളവെടുക്കാൻ പാകമായവ കാറ്റിലും വ്യാപകമായി നശിച്ചു. ഇതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം.

കഴിഞ്ഞ വർഷം ഏത്തക്കായയ്ക്ക് സർക്കാർ 25 രൂപ താങ്ങുവില പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് ഇത്രയും വില ഉയരുന്നത്. താങ്ങുവില വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് വില നൂറിലെത്തിയത്.

കർഷകന് ചെലവ് 40- 50 രൂപ

ഒരു നാടൻ ഏത്തവാഴ വിളവെടുപ്പ് പാകത്തിനെത്തിക്കാൻ കർഷകന് 40 മുതൽ 50 രൂപവരെയാണ് ചെലവ്. കിലോയ്ക്ക് കുറഞ്ഞത് 75 രൂപയെങ്കിലും കിട്ടിയാലെ ജൈവ ഏത്തവാഴ കൃഷി ചെയ്യുന്ന കർഷകർക്ക് നഷ്ടമില്ലാതെ മുന്നോട്ട് പോകാനാകൂ.


നാടൻ ഏത്തൻ വില

മേയ്: 75 -100 രൂപ
ഏപ്രിൽ: 55 - 55
മാർച്ച്: 45 - 50
ഫെബ്രുവരി: 40
ജനുവരി: 35 - 40
ഡിസംബർ: 45 - 55
നവംബർ: 30 - 40
ഒക്ടോബർ: 25 - 37
സെപ്തംബർ: 65 - 70
ആഗസ്റ്റ്: 50 - 70
ജൂലായ്: 35 - 35

ജൂൺ: 25 - 27

''

തിമിർത്ത് പെയ്ത മഴയും ആഞ്ഞുവീശിയ കാറ്റും ജില്ലയിൽ വ്യാപകമായി വാഴക്കൃഷിക്ക് നാശമുണ്ടാക്കി. നേന്ത്രക്കായ ലഭ്യത കുറഞ്ഞതാണ് ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണം.

കർഷകർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.