തൃശൂർ: ജില്ലാ ഭരണകൂടം ദിനംപ്രതി പുറപ്പെടുവിക്കുന്ന ലോക് ഡൗൺ നിർദ്ദേശങ്ങൾ ജനങ്ങളെയും വ്യാപാരികളെയും കൂടുതൽ ദുരിതത്തിലാക്കുകയാണെന്നും നിർദ്ദേശങ്ങളിലെ സങ്കീർണത അകറ്റാൻ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് കളക്ടറോട് ആവശ്യപ്പെട്ടു. മാറി മാറി ഇറക്കുന്ന നിർദ്ദേശങ്ങൾ തീർത്തും ജനവിരുദ്ധമാണ്. വ്യപാരികളും അതീവ ബുദ്ധിമുട്ടിലാണ്. സാഹചര്യങ്ങൾ കണക്കിലെടുക്കാതെയാണ് നിർദ്ദേശങ്ങൾ ഇറക്കുന്നത്. വ്യാപനത്തോത് പല പഞ്ചായത്തുകളിലും വ്യത്യസ്തമായതിനാൽ എല്ലായിടത്തും ഒരേ നിർദ്ദേശങ്ങൾ പ്രായോഗികമല്ലെന്നും വിൻസെന്റ് പറഞ്ഞു.
ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെയും അഭിപ്രായം തേടാതെ ഉദോഗസ്ഥരുടെ അഭിപ്രായം മാത്രം പരിഗണിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് ജനവിരുദ്ധമാകുന്നുണ്ട്. എല്ലാ സ്ഥാപനങ്ങളും സമയബന്ധിതമായി തുറക്കാൻ അനുവദിച്ചില്ലെങ്കിൽ നാട് വലിയ പട്ടിണിയെ നേരിടേണ്ടിവരും . ഇത്തരം പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സർവ്വകക്ഷിയോഗം വിളിച്ചേ തീരുവെന്ന് എം.പി. വിൻസെന്റ് പറഞ്ഞു. ഈ കാര്യത്തിൽ ജില്ലയിലെ മന്ത്രിമാർ അടിയന്തിര ശ്രദ്ധ നൽകണമെന്ന് ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |