തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ 1964ലെ ഭൂപതിവ് ചട്ടത്തിൽ മാറ്രം വരുത്തണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. വീട് വയ്ക്കാനും കൃഷിയാവശ്യത്തിനും മാത്രമേ ഭൂമി ഉപയോഗിക്കാവൂ എന്ന ചട്ടം, കാലാനുസൃതമായ വികസനപ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നുവെന്നാണ് പരാതി. ഇക്കാര്യത്തിൽ സർക്കാരിന്റെ നയപ്രഖ്യാപനം കാത്തിരിക്കുകയാണ്. മൂന്നാർ അടക്കമുള്ള മേഖലകളിൽ പരിസ്ഥിതി സന്തുലനാവസ്ഥയെ തടസ്സപ്പെടുത്തുന്ന റിസോർട്ട് നിർമ്മാണവും മറ്റും നിയന്ത്രിക്കണം. എന്നാൽ അത് ജനജീവിതത്തിനാകെ വെല്ലുവിളിയാകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |