SignIn
Kerala Kaumudi Online
Thursday, 25 April 2024 10.23 AM IST

വറുതി തന്നെ... വറുതി

photo
മത്സ്യബന്ധനം നടത്താതെ പുതിയങ്ങാടി ചൂട്ടാട് ഫിഷ്ലാൻഡിൽ നിർത്തിയിട്ടിരിക്കുന്ന വള്ളങ്ങൾ.

പഴയങ്ങാടി: വറുതിയുടെ കാലമാണ് കടലിന്റെ മക്കൾക്ക്. കൊവിഡും ലോക്ക്ഡൗണും ചുഴലിക്കാറ്റിന്റെ ഫലമായി കാലം തെറ്റിയെത്തിയ കനത്ത മഴയും കാറ്റും കാരണം മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയിലുള്ളവരും നാളിതുവരെ കാണാത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

ലോക്ക്ഡൗണിനെ തുടർന്ന് കടലിൽ പോകുന്നതിന് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയതോടെ മത്സ്യത്തൊഴിലാളികളുടെ വരുമാനം നിലച്ചു. ഇതിനിടയിലാണ് ഇരുട്ടടിയായി ടൗക്‌തേ ചുഴലിക്കാറ്റുമെത്തിയത്. മാട്ടൂൽ, പുതിയങ്ങാടി തീരദേശങ്ങളിലടക്കം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ കരക്ക് കയറ്റി ഇട്ടിരിക്കുകയാണ്. ജില്ലയിലെ നൂറ് കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളും മുന്നൂറോളം ബോട്ടുടമകളും അനുബന്ധ തൊഴിലാളികളുമാണ് ദുരിതത്തിലായിരിക്കുന്നത്.

സാധാരണ ട്രോളിംഗ് നിരോധനം വരുന്നതിനു മുമ്പുള്ള രണ്ട് മാസക്കാലമാണ് മത്സ്യത്തൊഴിലാളികൾ അടുത്ത മാസത്തേക്കുള്ള വക കണ്ടെത്തുന്നത്. എന്നാൽ കൊവിഡും തുടർന്നുണ്ടായ ലോക്ഡൗണുമെല്ലാം ജീവിതം പ്രതിസന്ധിയിലാക്കുകയായിരുന്നു.

സംസ്ഥാനത്ത് അടുത്ത മാസം ഒമ്പത് മുതലാണ് ട്രോളിംഗ് നിരോധനം. മത്സ്യങ്ങളുടെ പ്രജനന കാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് നിരോധനം.

മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ ക്രിയാത്മകമായ ചർച്ച പോലും നടക്കുന്നില്ലെന്ന പരാതിയും ഉയർന്നുവരുന്നുണ്ട്. ജീവൻ പണയം വെച്ച് കടലിനോട് മല്ലിടുന്ന മത്സ്യത്തൊഴിലാളികളുടെ പട്ടിണി മാറ്റാൻ കാര്യമായ പദ്ധതികൾ വേണമെന്നാണ് ആവശ്യം.

മത്സ്യലഭ്യതയും കുറഞ്ഞു

മത്സ്യലഭ്യത കുറവ് മൂലം മാസങ്ങളായി പട്ടിണിയുടെ വക്കിലാണ് മിക്ക മത്സ്യത്തൊഴിലാളികളും. മത്തി, അയല മത്സ്യങ്ങളൊന്നും കിട്ടാത്ത സാഹചര്യമാണ്. മത്സ്യലഭ്യത കുറഞ്ഞതോടെ കയറ്റുമതിയും ഇല്ലാതായി. 60 ശതമാനം മത്സ്യത്തിന്റെ കുറവാണ് വർഷങ്ങളായി കണ്ടുവരുന്നത്. ലഭ്യത കുറഞ്ഞതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കയറ്റി വരുന്ന മത്സ്യങ്ങൾക്ക് വിലയും കൂടി. തമിഴ്നാട്, ഗോവ, കർണാടക,ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്കിപ്പോൾ മത്സ്യം എത്തുന്നത്. ഇവയിൽ മിക്കതും ദിവസങ്ങൾ പഴക്കമുള്ളതും അപകടകാരികളായ രാസപദാർത്ഥങ്ങൾ ചേർത്തവയുമാണ്.

കഴിഞ്ഞ വർഷവും സമാന സ്ഥിതി

കഴിഞ്ഞവർഷം ജനുവരി മുതൽ തുടങ്ങിയതാണ് മത്സ്യത്തൊഴിലാളികളുടെ കഷ്ടകാലം. ലോക്ഡൗണിൽ ഇളവ് നൽകിയെങ്കിലും മത്സ്യബന്ധനത്തിന് പോകാനൊരുങ്ങിയപ്പോൾ നിംപുൺ ചുഴലിക്കാറ്റെത്തി. പിന്നീട് സാമൂഹിക അകലം ഉൾ പ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നു തുടങ്ങിയ കാരണങ്ങളാൽ മീൻ ലേലം ചെയ്യുന്നതും നിലച്ചു.

കടലിൽ പോകാൻ ഒരുബോട്ടിന് ഒരു ദിവസം

ഡീസൽ 300 ലിറ്റർ

ഐസ് 20 ബ്ലോക്ക്

ഒരു ദിവസത്തെ ചിലവ് 50,000 രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, FISHERMAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.