ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളിലും ഒഡിഷയിലും സന്ദർശനം നടത്തും. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി മോദി ആകാശനിരീക്ഷണം നടത്തും. ശേഷം കേന്ദ്രസഹായം ഉൾപ്പെടെ പ്രഖ്യാപിക്കും.
രണ്ട് സംസ്ഥാനങ്ങളിലുമായി ഇരുപതിനായിരത്തോളം പേർ ഭവനരഹിതരായി. ഇരുസംസ്ഥാനങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം തുടരുന്നു. ഒഡിഷയിൽ ചുഴലിക്കാറ്റിനെ തുടർന്ന് മാറ്റി പാർപ്പിച്ച ആറര ലക്ഷം പേരെയും കൊവിഡ് പരിശോധന നടത്താൻ നടപടികളാരംഭിച്ചു.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായികും ദുരന്തബാധിത മേഖലകളിൽ ആകാശ നിരീക്ഷണം നടത്തി. യാസ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യു.എൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കനത്ത കാറ്റിലും മഴയിലും ബംഗ്ലാദേശിൽ നാലു കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് രണ്ട് രാജ്യങ്ങളിലുമായി 10 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യതത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |