തിരുവനന്തപുരം: ലക്ഷദ്വീപ് പ്രശ്നത്തിൽ സംയുക്ത പ്രമേയം നിയമസഭയിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലക്ഷദ്വീപിന്റെ കാര്യത്തിൽ കേരളത്തിൽ എല്ലാവർക്കും കടുത്ത വികാരം തന്നെയാണുള്ളത്. അവിടെയുള്ള പ്രശ്നങ്ങളിൽ നിയമസഭ ഒരു പൊതുപ്രമേയം കൊണ്ടുവരുന്നത് ഒൗചിത്യപൂർവ്വമായ നടപടിയാണ്. ഇതിനാവശ്യമായ തീരുമാനം എടുത്തിട്ടുണ്ട്.
കൊവിഡിനുള്ള ആയുഷ് 64 മരുന്നിന്റെ വിതരണം ഒൗഷധിയെ ഏൽപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. എന്നാൽ സേവാഭാരതിയെ കേന്ദ്രസർക്കാർ ഏൽപിപ്പിച്ചുവെന്നാണ് പറയുന്നത്. അവർ ഇൗ മേഖലയിലെ സംഘടനയാണെന്ന് അറിവില്ല. അതുകൊണ്ട് അതിനോട് സംസ്ഥാനത്തിന് യോജിപ്പില്ല.
നഴ്സിംഗ് തട്ടിപ്പിനെതിരെ ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണം.നിലവിൽ ലഭിച്ച പരാതികളിൽ സർക്കാർ നടപടിയെടുത്തിട്ടുണ്ട്.
സ്വകാര്യ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷന് കൂടുതൽ തുക ഇൗടാക്കുന്നതിനെതിരെ പരിശോധിച്ച് നടപടിയെടുക്കും. ഇത്തരം സ്ഥാപനങ്ങളിൽ ശമ്പളം നൽകുന്നില്ലെന്ന പ്രശ്നത്തെ കുറിച്ച് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |