തിരുവനന്തപുരം: സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന് 40 വയസ്. 1981 മേയ് 27 നാണ് സ്ഥാപിതമായത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷം സംഘടിപ്പിക്കുമെന്ന് ഡയറക്ടർ പള്ളിയറ ശ്രീധരൻ പറഞ്ഞു. കുട്ടികളുടെ വായനയെയും സർഗാത്മകതയെയും പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ നടപ്പാക്കും. കഴിഞ്ഞ വർഷം ഒന്നരക്കോടി രൂപയുടെ പുസ്തകങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് വില്പന നടത്തി. ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്നവർക്ക് എല്ലാവർഷവും പുരസ്‌കാരം നൽകാറുണ്ട് . 'തളിര് ' മാസികയും പ്രസിദ്ധീകരിക്കുന്നു. മൺമറഞ്ഞ സുഗതകുമാരി ആയിരുന്നു ദീഘകാലം തളിര് മാസികയുടെ ചീഫ് എഡിറ്റർ. ഇതിന്റെ മുൻ ലക്കങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിൽ (www. ksicl.org) ലഭ്യമാക്കിയിട്ടുണ്ട്.
കഥ, കവിത, നാടകം, സിനിമ, മീഡിയ, ചിത്രരചന, പരിസ്ഥിതി, ശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളിൽ കുട്ടികൾക്കായി ക്യാമ്പുകൾ നടത്തിവരുന്നു. ഓൺലൈനായി നടത്തിയ തളിര് സ്‌കോളർഷിപ്പ് പരീക്ഷയിൽ 9000 ത്തോളം കുട്ടികൾ പങ്കെടുത്തു. 16 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |