തിരുവനന്തപുരം: നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് അന്തരിച്ച മുൻ മന്ത്രി കെ.ആർ ഗൗരിഅമ്മയുടെ പേരിടണമെന്ന് സർക്കാരിന്റെ മുൻ സുസ്ഥിര വികസന ഉപദേഷ്ടാവും ഗൗരിഅമ്മയ്ക്കൊപ്പം പ്രവർത്തിച്ച ഉദ്യോഗസ്ഥനുമായ പ്രൊഫ. ഡോ. കെ. രവി ആവശ്യപ്പെട്ടു. കെ.അർ. ഗൗരിഅമ്മ നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കയർ മേഖലയെ കരകയറ്റാനും തൊഴിലാളികളുടെ ക്ഷേമത്തിനുമായി പ്രയത്നിച്ച ഗൗരിഅമ്മയുടെ പരിശ്രമഫലമായാണ് തിരുവനന്തപുരം കുടപ്പനക്കുന്നിൽ എൻ.സി.ആർ.എം.ഐ രൂപം കൊണ്ടത്. ഇപ്പോഴുള്ള എൻ.സി.ആർ.എം.ഐ രൂപപ്പെടുത്താൻ ഗൗരിഅമ്മ വഹിച്ച പങ്ക് നിസ്തുലമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |