കൊച്ചി: ലക്ഷദ്വീപ് വൻ വികസനക്കുതിപ്പിലാണെന്ന് കളക്ടർ എസ്. അസ്കർ അലി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നിരവധി പദ്ധതികളാണ് പുരോഗമിക്കുന്നത്.
പുരോഗമിക്കുന്നവ
ഹൈസ്പീഡ് ഇന്റർനെറ്റിന് വേണ്ടി പ്രധാനമന്ത്രി ലക്ഷദ്വീപിനായി പ്രഖ്യാപിച്ച 1070 കോടിയുടെ സമുദ്രത്തിനടിയിലൂടെയുള്ള കേബിൾ ശൃംഖല 2023-24ൽ പ്രവർത്തനസജ്ജമാകും
അഗത്തി ദ്വീപിലെ എയർസ്ട്രിപ്പ് വലിയ വിമാനങ്ങൾക്ക് ഇറങ്ങാനാകും വിധം വികസിപ്പിക്കുകയാണ്. ബംഗളുരുവിൽ നിന്നും കൊച്ചിയിൽ നിന്നും സർവീസ്
10.5 ലക്ഷം തെങ്ങുകളുള്ള ദ്വീപിൽ തെങ്ങുകൃഷിയും അനുബന്ധ വ്യവസായങ്ങളും വാണിജ്യാടിസ്ഥാനത്തിൽ പരിപോഷിപ്പിക്കും. നാളികേര വികസനബോർഡ് വരും
മുഖ്യവരുമാനമാർഗമായ ട്യൂണ മത്സ്യബന്ധനം വികസിപ്പിക്കും. ദ്വീപുകളിൽ ആധുനിക ഐസ് പ്ളാന്റുകൾ. ട്യൂണ കയറ്റുമതിക്കും പദ്ധതി
കവരത്തിയിൽ നഴ്സിംഗ്, പാരാമെഡിക്കൽ കോളേജുകളും അമിനിയിൽ പോളിടെക്നിക്കും ആരംഭിക്കും. കവരത്തിയിൽ പുതിയ ഹൈസ്കൂൾ
കവരത്തിയിലും മിനിക്കോയിലും പുതിയ ആശുപത്രികൾ. പുതിയ ഓക്സിജൻ പ്ളാന്റ്. സ്ത്രീശാക്തീകരണത്തിന് സ്വയംസഹായ സംഘങ്ങൾ
ആരെയും പിരിച്ചുവിട്ടിട്ടില്ല
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കീഴിലുള്ള ഒരു ജീവനക്കാരനെയും പിരിച്ചുവിട്ടിട്ടില്ലെന്ന് കളക്ടർ പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളിൽ താൽക്കാലിക ജീവനക്കാരുണ്ട്. ഇവർക്ക് സീസൺ മോശമാകുമ്പോൾ ജോലി ഇല്ലാതാകും. സീസണാകുമ്പോൾ തിരികെ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |