കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ കെപിസിസി സെക്രട്ടറി കെ.പി നൗഷാദ് അലി നൽകിയ ഹർജിയിൽ കേന്ദ്ര നിലപാട് തേടി ഹൈക്കോടതി. രണ്ടാഴ്‌ചയ്‌ക്കുളളിൽ മറുപടി തരാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അഡ്‌മിനിസ്‌ട്രേറ്റർ ദ്വീപിൽ നടത്തുന്ന നിയമ പരിഷ്‌കാരങ്ങൾ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നു. ഈ സാഹചര്യത്തിൽ ദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതരീതിയും സംസ്‌കാരവും തകർക്കുന്ന ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവുമായ കാര്യങ്ങൾ തടയണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
ഇക്കാര്യത്തിൽ കേന്ദ്ര നിലപാട് കോടതി ആരാഞ്ഞു. എന്നാൽ ഇക്കാര്യങ്ങൾക്ക് കൂടുതൽ സമയം വേണമെന്നാണ് കേന്ദ്ര സർക്കാർ അഭിഭാഷകൻ അറിയിച്ചത്, തുടർന്നാണ് രണ്ടാഴ്‌ചയ്‌ക്കുളളിൽ മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടത്.
കേസിലെ മെറിറ്റിലേക്ക് കടക്കാതെയാണ് വിശദീകരണം കോടതി തേടിയത്. ഭരണപരിഷ്‌കാരങ്ങൾ നിർത്തിവയ്‌ക്കാൻ ആവശ്യപ്പെടണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി സ്‌റ്റേ നൽകിയില്ല. ഹർജിക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാനാകില്ലെന്നാണ് കോടതി അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |