തിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ പട്ടികജാതിക്കാരായ രണ്ട് പേരെയെങ്കിലും ഉൾപ്പെടുത്തേണ്ടിയിരുന്നുവെന്ന് സാമൂഹ്യപ്രവർത്തകനും പ്രസാർ ഭാരതി മുൻ ഡയറക്ടർ ജനറലുമായ കെ.എ. മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിക്കയച്ച തുറന്ന കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അംബേദ്ക്കറുടെ നിലപാടുകളോട് പ്രത്യയശാസ്ത്രപരമായി അടുക്കാതിരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇന്ന് അദ്ദേഹത്തിന്റെ വീക്ഷണങ്ങളോട് കൂടുതൽ അനുഭാവം പ്രകടിപ്പിക്കുമ്പോഴാണ് ഈ ദുരനുഭവമുണ്ടായത്. വർദ്ധിച്ച ജനപിന്തുണയോടെ വീണ്ടും അധികാരത്തിലെത്തിയ മന്ത്രിസഭയിൽ നിന്നുള്ള തിരസ്‌കാരത്തിന് പ്രതിവിധി കണ്ടെത്താൻ മുഖ്യമന്ത്രി ശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നതായും മുരളീധരൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |