SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.16 PM IST

തിരമുറിക്കാൻ തീരത്ത് പുലിമുട്ട്

lorry
കൊല്ലം - പരവൂർ തീരദേശ പാതയോരത്തെ പുലിമുട്ട് നിർമ്മാണം പുനരാരംഭിച്ചപ്പോൾ

 നിർമ്മാണത്തിന് ഒരു കോടി രൂപ കൂടി

കൊല്ലം: കടൽക്ഷോഭത്തിൽ തീരം ഇടിയുന്നത് പതിവായതോടെ തീരദേശത്ത് പുലിമുട്ട് നിർമ്മാണം പുനരാരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഒരുവർഷം മുന്നേ നിലച്ച പ്രവൃത്തികളാണ് ഇപ്പോൾ വീണ്ടും തുടങ്ങിയത്.

പരവൂർ കാപ്പിൽ മുതൽ അഴീക്കൽ വരെയുള്ള തീരദേശ മേഖലയിൽ ഇരവിപുരം, കാക്കത്തോപ്പ്, താന്നി മേഖലകളിൽ തീരം കടലെടുക്കുന്നത് രൂക്ഷമാണ്. കാക്കത്തോപ്പ് മേഖലയിലാണ് ഇപ്പോൾ പുലിമുട്ട് നിർമ്മാണം.

തീരദേശ മേഖലയിൽ പുലിമുട്ട് നിർമ്മാണത്തിന് പുതിയ മന്ത്രിസഭ ഇപ്പോൾ ഒരു കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒൻപത് തീരദേശ ജില്ലകൾക്കും ഓരോ കോടി രൂപ വീതം അനുവദിച്ചിരുന്നു. പുലിമുട്ട് നിർമ്മാണത്തിന് നേരത്തെ അനുവദിച്ച 20.45 കോടി രൂപയ്ക്ക് പുറമെയാണിത്.

വിജയകരം ടെട്രാപോഡ്

കടലാക്രമണം തടയാൻ ടെട്രാപോഡ് സാങ്കേതികവിദ്യ പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. മഴക്കെടുതിയും തീരശോഷണവും വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കരിങ്കല്ലിന് പകരം ടെട്രാപോഡ് നിരത്തി പുലിമുട്ടുകൾ നിർമ്മിക്കുന്നതാണ് രീതി. പത്ത് വർഷം മുമ്പ് പരവൂർ, പൊഴിക്കര മേഖലയിൽ പുലിമുട്ട് നിർമ്മാണത്തിൽ ടെട്രാപോഡുകൾ ഉപയോഗിച്ചത് വിജയം കണ്ടിരുന്നു.

തീരദേശവും പുലിമുട്ടും

1. 1984ൽ കൊല്ലം ​- പരവൂർ തീരദേശ റോഡ് നിർമ്മിച്ചു (എൻ.ആർ.ഇ.പി പദ്ധതി)

2. 1992ലെ കടലാക്രമണത്തിൽ പരവൂരിലെ പൊഴിമുറിഞ്ഞു. റോഡ് കടലെടുത്തു

3. കടൽ പിൻവാങ്ങിയെങ്കിലും റോഡ് നന്നാക്കിയില്ല

4. 2004ലെ സുനാമിയിൽ തീരദേശ റോഡിന്റെ അവശേഷിച്ച ഭാഗവും കടലെടുത്തു

5. സാങ്കേതിക നിർദ്ദേശങ്ങൾക്ക് ചെന്നൈ ഐ.ഐ.ടിയെ ചുമതലപ്പെടുത്തി

6. പഠന റിപ്പോർട്ടിനെ തുടർന്ന് പൊഴിക്കര മുതൽ ലക്ഷ്മിപുരം തോപ്പുവരെ പുലിമുട്ട്, റോഡ് നിർമ്മാണം 2016ൽ തുടങ്ങി

7. 60 മുതൽ 110 മീറ്റർ വരെ നീളമുള്ള 11 പുലിമുട്ടുകളാണ് നിർമ്മിച്ചത്

8. തീരത്ത് മണൽത്തിട്ടകൾ രൂപം കൊണ്ടെങ്കിലും നീളം കുറഞ്ഞ പുലിമുട്ടുകൾ തകർന്നു

9. 2008ലെ കാലവർഷത്തിൽ പരവൂർ കായലിൽ ജലനിരപ്പ് ഉയർന്നതോടെ മുക്കത്ത് പൊഴിമുറിച്ചു

10. ഇതോടെ 100 മീറ്ററോളം തീരം കടലെടുത്തു. തീരസംരക്ഷണവും പൊളിഞ്ഞു

പുലിമുട്ടിന് 2016ൽ അനുവദിച്ച തുക

(പൂർത്തിയായിട്ടില്ല)

ഇരവിപുരം ഗ്രാഫിൽ നഗർ: 2.65 കോടി
ലക്ഷ്മിത്തോപ്പ്: 3.7 കോടി
താന്നി പി.എം.ആർ ആശുപത്രിക്ക് സമീപം: 3.6 കോടി
കാക്കത്തോപ്പ് മുതൽ ബീച്ച് വരെ: 10.5 കോടി
പൊഴിക്കര (12 എണ്ണത്തിന്റെ അറ്റകുറ്റപ്പണി): 2.67 കോടി

''

ജില്ലയുടെ തീരദേശം അടിയന്തരമായി സംരക്ഷിക്കും. ടെട്രാപോഡ് സാങ്കേതിക വിദ്യ കൂടുതൽ സ്ഥലങ്ങളിൽ പ്രാവർത്തികമാക്കും. നിലച്ച പ്രവൃത്തികൾ പുനരാരംഭിച്ചു.

എം. നൗഷാദ് എം.എൽ.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.