ദുബായ്: ഇന്ത്യയും ന്യൂസിലൻഡും മുഖാമുഖം വരുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ നിയമാവലിയും വ്യവസ്ഥകളും പുറത്തിറക്കി. മത്സരം സമനിലയോ ടൈയോ ആവുകയാണെങ്കിൽ ഇരു ടീമും കിരീടം പങ്കിടും.
ജൂൺ 23 റിസർവ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 18 മുതൽ 22 വരെ നടക്കുന്ന മത്സരത്തിനിടയ്ക്ക് തടസങ്ങളുണ്ടായാൽ മത്സരം 23-ാം തിയതിയിലേക്ക് നീളും.ഫൈനലിന് അഞ്ച് ദിവസവും സമ്പൂർണ സെഷനുകളും ഉറപ്പാക്കാൻ വേണ്ടിയാണ് റിസർവ് ദിനം ഏർപ്പെടുത്തിയിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രഖ്യാപിച്ച 2018-ൽ പുറത്തിറക്കിയ നിയമാവലികൾ തന്നെയാണ് ഐ.സി.സി ഇപ്പോഴും പിന്തുടരുന്നത്. റിസർവ് ദിനം ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ മാച്ച് റഫറി ഇക്കാര്യം ഇരു ടീമുകളേയും മാധ്യമങ്ങളേയും അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |