തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ സംസ്ഥാന ബി ജെ പി നേതാക്കളുടെ മൊഴിയെടുക്കൽ ഇന്നും തുടരും. ബി ജെ പി സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിനെ ഇന്ന് ചോദ്യം ചെയ്യും. തൃശൂർ പൊലീസ് ക്ലബിൽ രാവിലെ പത്ത് മണിയ്‌ക്ക് ഹാജരാകണമെന്നാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്ന നിർദേശം.
ആർ എസ് എസ് നേതാവ് ധർമ്മരാജനെയും മുൻ യുവമോർച്ച സംസ്ഥാന നേതാവ് സുനിൽനായിക്കിനേയും ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് ബി ജെ പി സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം എത്തിയിരിക്കുന്നത്. കവർച്ച ചെയ്യപ്പെട്ട പണവുമായി ബി ജെ പിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷൻ മൊഴി നൽകിയിരുന്നു.
പണം ആർക്ക് വേണ്ടിയാണ് എത്തിച്ചതെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ തുടരുന്നത്. പരാതിക്കാരനായ ധർമരാജൻ സംഭവശേഷം വിളിച്ച ഫോൺ കോളുകൾ പൊലീസ് പരിശോധിച്ച് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |