തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ ഹെലികോപ്റ്റർ യാത്രകളിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി. ഓൾ കേരള ആന്‍റി കറപ്ഷൻ ആൻഡ് ഹ്യൂമൻ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന അദ്ധ്യക്ഷൻ ഐസക് വർഗീസാണ് പരാതി നൽകിയത്. ചെക്ക്പോസ്റ്റുകളിലെ പരിശോധനകൾ ഒഴിവാക്കുന്നതിനായി കളളപ്പണം കൊണ്ടു പോകാൻ സുരേന്ദ്രൻ ഹെലികോപ്റ്റർ ഉപയോഗിച്ചെന്നാണ് ആരോപണം.
സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റർ യാത്രയിലൂടെ കേരളത്തിലേക്ക് കടത്തിയ അനധികൃത പണം സംബന്ധിച്ചുളള അന്വേഷണം നടത്തണമെന്ന് പരാതിയിൽ പറയുന്നു. ശോഭാ സുരേന്ദ്രന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പ് സംബന്ധിച്ച് നേരത്തെ ഐസക് വര്‍ഗീസ് പരാതി നല്‍കിയിരുന്നു. കൊടകര കള്ളപ്പണക്കേസുമായി ഈ ശബ്ദ സന്ദേശത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പുതിയ പരാതിയിലെ ആവശ്യം.
മറ്റു സംസ്ഥാനങ്ങളിൽ ബി.ജെ.പി പ്രതിപക്ഷ എം.എൽ.എമാരെയും എം.പിമാരെയും വിലക്കെടുക്കുന്ന പ്രവണതയാണ് കണ്ടുവന്നിട്ടുള്ളത്. കേരളത്തിൽ അത് ഒരിക്കലും സാദ്ധ്യമാകാത്ത സ്ഥിതിക്ക് വോട്ടർമാരെ വിലക്ക് എടുക്കുന്നതിന് വേണ്ടി ബി.ജെ.പി പണം ഉപയോഗിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |