കോട്ടയം : നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ് കളത്തിലിറങ്ങിയതോടെ ജില്ലയിൽ കൊവിഡ് വ്യാപനം കുറയുന്നു. ഒരാഴ്‌ച മുൻപ് വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 38.6 ശതമാനം ആയിരുന്നത് 16.19 ആയി കുറഞ്ഞു. രോഗികളുടെ എണ്ണം വർദ്ധിച്ച സ്ഥലങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റിയാണ് പ്രതിരോധ പ്രവർത്തനം ഉൗർജ്ജിതമാക്കിയത്. ഇതിനായി ജില്ലാ പൊലീസ് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കൊവിഡ് സേഫ്റ്റി ആപ്പ് വഴി കൊവിഡ് രോഗികളെ പൂർണമായും നിരീക്ഷിച്ചു. കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം സബ് ഡിവിഷനുകളെ കൂടാതെ ഏറ്റുമാനൂർ, എരുമേലി, കടുത്തുരുത്തി, ഈരാറ്റുപേട്ട സബ് ഡിവിഷനുകളും ആരംഭിച്ചു.
പ്രതിരോധ മുഖത്ത് ഇവർ
ഡിവൈ.എസ്.പിമാർ : 9
ഇൻസ്‌പെക്‌ടർമാർ : 33
എസ്.ഐമാർ : 190
പൊലീസുകാർ : 840
വോളണ്ടിയർമാർ : 480
പൊലീസ് ട്രെയിനികൾ : 270
ട്രെയിനി എസ്.ഐ : 32
കേസുകൾ ഇങ്ങനെ
22 ദിവസം : 5654 കേസുകൾ
അറസ്റ്റുകൾ : 5455
പിടിച്ചെടുത്ത വാഹനങ്ങൾ : 3866
മാസ്‌ക് ധരിക്കാത്തതിന് : 20558
സാമൂഹിക അകലം പാലിക്കാത്തതിന് : 16269
കാക്കിയുടെ കരുതൽ ഇങ്ങനെ
കണ്ടൈൻമെന്റ് സോണിൽ ഭക്ഷണവും മരുന്നും എത്തിച്ചു നൽകി. ജനമൈത്രി പൊലീസ് സേവനങ്ങൾ ഏകോപിപ്പിച്ചു. മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കമ്മിറ്റികൾ രൂപീകരിച്ച് ബോധവത്കരണം നടത്തി. അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന 106 ചെറുകിട വ്യവസായ സെന്ററുകൾ കണ്ടെത്തി 154 ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ചു.
ഇന്നലെ 1167 പേർക്ക് കൊവിഡ്
ജില്ലയിൽ 1167 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1165 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 6255 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 18.65 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 547 പുരുഷൻമാരും 479 സ്ത്രീകളും 141കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 187 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 954 പേർ രോഗമുക്തരായി. 9788 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 178950 പേർ കൊവിഡ് ബാധിതരായി. 168170 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 42082 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം നഗരസഭാ പരിധിയിലാണ് കൂടുതൽ കൊവിഡ് ബാധിതർ 136 പേർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |