ദുബായ് : കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്ന സാഹചര്യത്തിൽ കൂടുതൽ യാത്രാ ഇളവുകൾ പ്രഖ്യാപിച്ച് സൗദി. യു.എ.ഇ ഉൾപ്പെടെ 11 രാജ്യങ്ങളിൽ നിന്നു സൗദിയിലേയ്ക്ക് നേരിട്ടു പ്രവേശിക്കുന്നതിനുള്ള യാത്രാ വിലക്ക് നീക്കി. എന്നാൽ ഇന്ത്യയിൽ നിന്നുള്ള പ്രവേശന വിലക്ക് തുടരും. തീരുമാനം ഇന്നു പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കിയത്. ഇതോടെ സൗദിയിലേയ്ക്കു പോകാനായി യു.എ.ഇയിലെത്തിയ പ്രവാസികൾക്ക് യാത്രയ്ക്കുള്ള വഴിയൊരുങ്ങി. യുഎഇ, ജർമനി, അയർലൻഡ്, ഇറ്റലി,ബ്രിട്ടൺ, സ്വീഡൻ, സ്വിസ് കോൺഫെഡറേഷൻ, ഫ്രാൻസ്, ജപ്പാൻ, അമേരിക്ക, പോർചുഗൽ, എന്നീ രാജ്യങ്ങളിൽ നിന്നു സൗദിയിലേയ്ക്കുള്ള യാത്രാ വിലക്കാണു നീക്കിയത്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റൈൻ, വാക്സിനേഷൻ എന്നീ കാര്യങ്ങളിൽ സൗദിയിൽ നിലവിലുള്ള പൊതുമാനദണ്ഡങ്ങൾ പാലിക്കണം.
വിദേശ യാത്രക്കാരെ അനുവദിക്കാനൊരുങ്ങി ശ്രീലങ്ക
കൊളംബോ : ജൂൺ ഒന്ന് മുതൽ രാജ്യത്ത് വിദേശ യാത്രക്കാരെ അനുവദിക്കുമെന്ന് ശ്രീലങ്ക. എന്നാൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഇവിടേക്ക് വരുന്നതിന് മുമ്പുള്ള 14 ദിവസത്തിനിടെ ഇന്ത്യയിൽ കഴിഞ്ഞവർക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ശ്രീലങ്കൻ അധികൃതർ പുറത്തിറക്കിയ നിർദേശമനുസരിച്ച് വിമാനങ്ങളിൽ പരമാവധി 75 യാത്രക്കാരെ മാത്രമേ അനുവദിക്കൂ. എല്ലാ യാത്രക്കാർക്കും 14 ദിവസത്തേക്ക് ക്വാറന്റൈൻ നിർബന്ധമാണ്. രാജ്യത്ത് പ്രവേശിക്കുന്ന വിദേശ പൗരന്മാർ, കപ്പൽ യാത്രക്കാർ, തുടങ്ങിയവർ എൻട്രി വിസക്കൊപ്പം വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി കൂടി വാങ്ങേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |