ഒട്ടാവ: കാനഡയിലെ ഒരു മുൻ റെഡിഡൻസ് സ്‌കൂളിൽ നിന്ന് പിഞ്ചുകുഞ്ഞുങ്ങളുടേത് ഉൾപ്പെടെ 215 കുട്ടികളുടെ മൃതശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ബ്രിട്ടീഷ് കൊളംബിയയിൽ ഗോത്രവിഭാഗങ്ങൾക്ക് പഠിക്കാനായി നടത്തിയിരുന്ന കംലൂപ്സ് ഇന്ത്യൻ റസിഡൻഷ്യൽ സ്‌കൂളിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. 1978ൽ ഈ സ്‌കൂൾ അടച്ചു പൂട്ടിയിരുന്നു.
റഡാറിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.ടെക്എംപസ് ട്വേ ഷ്വാംപെംക് ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച കുട്ടികളിൽ ഭൂരിഭാഗവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കാനഡയിലെ റസിഡൻഷ്യൽ സ്‌കൂളുകൾ ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ ബലമായി പിടിച്ചു കൊണ്ടുപോയി സ്‌കൂളുകളിൽ പാർപ്പിക്കുകയും സാംസ്‌കാരിക വംശഹത്യ നടത്തുകയായിരുന്നുവെന്നും 2015ൽ പുറത്തുവന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
റസിഡൻഷ്യൽ സ്‌കൂളുകളിൽ താമസിച്ചിരുന്ന 4100 കുട്ടികൾ കൊല്ലപ്പെട്ടതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.ഭീകരമായ ശാരീരിക മർദ്ദനങ്ങൾക്കും ബലാത്സംഗത്തിനും ഇവർ വിധേയരായിരുന്നു. 1840 മുതൽ 1990 വരെയായിരുന്നു ഇത്തരം സ്‌കൂളുകൾ നിലനിന്നിരുന്നത്.
ഹൃദയഭേദകം എന്നാണ് സംഭവത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിശേഷിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |