കേരള ഫുട്ബാളിനെ കാർന്നു തിന്നുന്നവർ - നാലാം ഭാഗം
വീടുനന്നാക്കാൻ കൊണ്ടുവന്നവർ കഴുക്കോലുവരെ ഉൗരിയെടുത്തു വിൽക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ കേരള ഫുട്ബാൾ അസോസിയേഷൻ. മാർക്കറ്റിംഗ് ശക്തിപ്പെടുത്തി വരുമാനമുണ്ടാക്കാനായി കൊണ്ടുവന്ന പെയ്ഡ് സെക്രട്ടറി അസോസിയേഷനെ മൊത്തമായി വിറ്റഴിക്കാനായി സ്വകാര്യകമ്പനിയുമായി കരാറുണ്ടാക്കാൻ ശ്രമിക്കുകയാണിപ്പോൾ. മറ്റൊരു സംസ്ഥാനത്തും കേട്ടുകേൾവിയില്ലാത്തവണ്ണം വരാനിരിക്കുന്ന കമ്പനിക്ക് സമ്പൂർണ്ണ ആധിപത്യമുള്ള വ്യവസ്ഥകളാണ് ആദ്യം മുന്നോട്ടുവച്ച കരാറിൽ സൃഷ്ടിച്ചിരിക്കുന്നത്.
നാലുവർഷത്തേക്ക് അധികാരമുള്ള കെ.എഫ്.എ എക്സിക്യൂട്ടീവ് രണ്ടുവർഷം പിന്നിട്ടുകഴിയുമ്പോൾ കൊണ്ടുവരുന്ന കച്ചവടക്കരാർ 12 കൊല്ലത്തേക്
വീടുനന്നാക്കാൻ കൊണ്ടുവന്നവർ കഴുക്കോലുവരെ ഉൗരിയെടുത്തു വിൽക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ കേരള ഫുട്ബാൾ അസോസിയേഷൻ. മാർക്കറ്റിംഗ് ശക്തിപ്പെടുത്തി വരുമാനമുണ്ടാക്കാനായി കൊണ്ടുവന്ന പെയ്ഡ് സെക്രട്ടറി അസോസിയേഷനെ മൊത്തമായി വിറ്റഴിക്കാനായി സ്വകാര്യകമ്പനിയുമായി കരാറുണ്ടാക്കാൻ ശ്രമിക്കുകയാണിപ്പോൾ. മറ്റൊരു സംസ്ഥാനത്തും കേട്ടുകേൾവിയില്ലാത്തവണ്ണം വരാനിരിക്കുന്ന കമ്പനിക്ക് സമ്പൂർണ്ണ ആധിപത്യമുള്ള വ്യവസ്ഥകളാണ് ആദ്യം മുന്നോട്ടുവച്ച കരാറിൽ സൃഷ്ടിച്ചിരിക്കുന്നത്.
നാലുവർഷത്തേക്ക് അധികാരമുള്ള കെ.എഫ്.എ എക്സിക്യൂട്ടീവ് രണ്ടുവർഷം പിന്നിട്ടുകഴിയുമ്പോൾ കൊണ്ടുവരുന്ന കച്ചവടക്കരാർ 12 കൊല്ലത്തേക്കാണ്. അതും 11 കൊല്ലം കഴിയുമ്പോൾ വേണമെങ്കിൽ വീണ്ടുമൊരു പന്തീരാണ്ട് കാലത്തേക്ക് പുതുക്കാം. എന്നുവച്ചാൽ ഇനിയൊരു കാൽനൂറ്റാണ്ടുകാലത്തേക്ക് കേരളത്തിലെ ഫുട്ബാൾ കമ്പനിയുടെ കാൽക്കീഴിലായിരിക്കുമെന്ന്.മൂന്നുവർഷം കഴിഞ്ഞാൽ കമ്പനിക്ക് കരാറിൽ നിന്ന് പിന്മാറാൻ അവകാശമുണ്ടെങ്കിലും കെ.എഫ്.എയ്ക്ക് പിന്മാറാനാവില്ല.അങ്ങനെ പിന്മാറിയാൽ അതുവരെ കിട്ടിയ പണമെല്ലാം തിരിച്ചുകൊടുത്തേ പറ്റൂ.
കമ്പനി ഭരണം വന്നാൽ എവിടെ,ആര് പന്തുകളിക്കണമെന്ന് അവർ തീരുമാനിക്കും. കമ്പനിയുടെ അംഗീകാരമില്ലാതെ കെ.എഫ്.എയ്ക്ക് പുതിയ മത്സരങ്ങൾ നടത്താനോ,ടൂർണമെന്റുകൾക്ക് അംഗീകാരം നൽകാനോ ആവില്ല. എന്നാൽ കമ്പനിക്ക് സ്വന്തം ഇഷ്ടപ്രകാരം ടൂർണമെന്റുകളോ ലീഗുകളോ എന്തുവേണമെങ്കിലുമാകാം. കമ്പനിയുടെ അനുമതി കൂടാതെ കെ.എഫ്.എയുടെ ഭരണഘടന ഭേദഗതി ചെയ്യുവാൻ ആവില്ലെന്നതാണ് ഏറെ വിചിത്രമായ മറ്റൊരു വ്യവസ്ഥ. വീട്ടുകാർ എന്ത് വേവിക്കണമെന്ന് വിരുന്നുകാർ തീരുമാനിക്കുന്ന സ്ഥിതി. കെ.എഫ്.എയുടെയും ഡി.എഫ്.എ കളുടെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിയിലേക്ക് കമ്പനി പ്രതിനിധികളെ തിരുകിക്കയറ്റാനും വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട്.
ക്ളബുകൾക്ക് ലൈസൻസ് നൽകൽ,ടീം സെലക്ഷൻ,കോച്ചിംഗ് ക്യാമ്പുകൾ, കോച്ചിംഗ് സർട്ടിഫിക്കറ്റ് നൽകൽ എന്നുവേണ്ട എല്ലാകാര്യങ്ങളും കമ്പനിയുടെ നിയന്ത്രണത്തിലായിരിക്കും.വർഷാവർഷം കിട്ടുന്ന കാശും വാങ്ങി മിണ്ടാതിരിക്കേണ്ട ചുമതലയേ അസോസിയേഷനുള്ളൂ.ഏതെങ്കിലും ജില്ലാ അസോസിയേഷനെ പിരിച്ചുവിട്ടാൽ ആ ചുമതലയും കമ്പനി ഏറ്റെടുത്തോളും.ഇനി ഈ ഭാരിച്ച ഉത്തരവാദിത്വങ്ങളൊക്കെയുള്ള കമ്പനിക്ക് പ്രവർത്തിക്കാനുള്ള ഓഫീസ് സൗകര്യം ഒരുക്കിക്കൊടുക്കേണ്ടത് കെ.എഫ്.എയാണ് . പക്ഷേ കെ.എഫ്.എയിലേക്ക് ജീവനക്കാരെ കമ്പനി നൽകും.എന്താല്ലേ?...
ഇത്ര കുറഞ്ഞ തുകയ്ക്ക് വിപുലമായ അധികാരങ്ങൾ കൈമാറാൻ കെ.എഫ്.എയെ പ്രേരിപ്പിക്കുന്നതെന്താണ് ?. അതേപ്പറ്റി നാളെ ...
...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |