തിരുവനന്തപുരം: തീവ്രത കുറഞ്ഞെങ്കിലും കൊവിഡ് വ്യാപനം തുടരുന്നതിനാൽ ഇന്നുമുതൽ പത്തു ദിവസം സംസ്ഥാനത്ത് ഇളവുകളോടെ ലോക്ക് ഡൗൺ തുടരും. നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ പൂർണ മനസാേടെ സഹകരിച്ചാൽ
ജൂൺ പത്തോടെ ലോക്ക് ഡൗൺ പൂർണ്ണമായി ഒഴിവാക്കാനാകുമെന്ന് വിദഗ്ദ്ധർ കരുതുന്നു.
സർക്കാർ ഒാഫീസുകളിൽ ഹാജർ കൂട്ടും.സെക്രട്ടേറിയറ്റിൽ ഇന്നുമുതൽ 50ശതമാനം പേർ ജോലിക്കെത്തും.പൊലീസ്, ആരോഗ്യപ്രവർത്തകർ,ഫയർ ഫോഴ്സ്,മാദ്ധ്യമപ്രവർത്തകർ എന്നിവർക്ക് ഡ്യൂട്ടിക്ക് പോകാം. മരുന്നു വിതരണസ്ഥാപനങ്ങൾ, ചരക്ക് വിതരണ വാഹനങ്ങൾ,പാൽ, പലചരക്ക്, മീൻ,പച്ചക്കറി പത്രവിതരണം എന്നിവ അനുവദിച്ചിട്ടുണ്ട്.അവശ്യസേവനവിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പ്രവർത്തിക്കാം.വ്യവസായശാലകൾക്ക് (കയർ, കശുഅണ്ടി മുതലായവ ഉൾപ്പെടെ) അത്യാവശ്യം ജീവനക്കാരെ (50 ശതമാനം കവിയാതെ) നിയോഗിച്ച് പ്രവർത്തിക്കാം.വ്യവസായശാലകൾക്ക് അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉൾപ്പെടെ) നൽകുന്ന സ്ഥാപനങ്ങൾ/കടകൾ എന്നിവയ്ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 5.00 മണിവരെ പ്രവർത്തിക്കാം .ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകന്നേരം അഞ്ചു മണി വരെ.
പഠനാവശ്യത്തിനുള്ള ബുക്കുകളും മറ്റും വിൽക്കുന്ന കടകൾ, വിവാഹാവശ്യത്തിനുളള ടെക്സ്റ്റയിൽസ്, ജുവലറി, ചെരുപ്പ് കടകൾ എന്നിവയ്ക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കാം.
കള്ളുഷാപ്പുകളിൽനിന്ന് കള്ള് പാഴ്സലായി നൽകാം. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. പാഴ് വസ്തുക്കൾ സംഭരണ കേന്ദ്രങ്ങളിൽ നിന്ന് ആഴ്ചയിൽ രണ്ടു ദിവസം കൊണ്ടുപോകാം.
ആർ.ഡി കളക്ഷൻ ഏജന്റുമാർക്ക് പോസ്റ്റ് ഓഫീസിൽ ആഴ്ചയിൽ രണ്ടു ദിവസം തുക അടയ്ക്കാൻ അവസരം. വ്യവസായശാലകൾ കൂടുതലുള്ള മേഖലകളിൽ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തും.റബർ സംഭരണകടകൾ തിങ്കൾ,വെള്ളി ദിവസങ്ങളിൽ തുറക്കാം
പ്ളംബിംഗ്, ഇലക്ട്രിക് സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 11 മുതൽ വൈകിട്ട് 6 വരെ തുറക്കാം.പുസ്തകങ്ങൾ ഇ.കൊമേഴ്സ് വഴി വിൽപന നടത്താം. വീടുകളിൽ കൊറിയർ വഴി എത്തിക്കാം.
മൊബൈൽ,കമ്പ്യൂട്ടർ, ഗ്യാസ് സ്റ്റൗ,കൃത്രിമ കാൽ, ശ്രവണസഹായി, കണ്ണട കടകൾക്കും യന്ത്രച്ചകിരിക്കയർ നിർമ്മാണ സ്ഥാപനത്തിനും ശനി,ചൊവ്വ ദിവസങ്ങളിൽ പ്രവർത്തിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |