ബ്രസീലിയ : രാജ്യത്തെ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ബ്രസീലിൽ വ്യാപക പ്രതിഷേധം. തലസ്ഥാന നഗരമായ ബ്രസീലിയയിൽ പ്രസിഡൻറ് ജെയിർ ബോൽസൊനാരോയ്ക്കും സർക്കാരിനുമെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച ആയിരങ്ങൾ പ്രസിഡൻറിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
റിയോ ഡി ജനീറോയിലും
വാക്സിൻ ലഭ്യമാക്കണമെന്നും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രതിഷേധേക്കാരെ നേരിടാൻ പൊലീസ് ടിയർ ഗ്യാസും റബർ ബുള്ളറ്റും ഉപയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക ്പരിക്കേറ്റു. പ്രതിഷേധങ്ങൾ അനവസരത്തിലുള്ളതാണെന്നും അവസാനിപ്പിക്കണമെന്നും പ്രസിഡന്റ് ജെയിർ ബോൽസൊനാരോ ആവശ്യപ്പെട്ടു.
യു.എസ് കഴിഞ്ഞാൽ ഏറ്റവും കൂടിയ കൊവിഡ് മരണ നിരക്ക് ബ്രസീലിലാണ്. ഇതിനകം 4,60,000 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |