കാസർകോട്: കാസർകോട് പൊലീസ് പിടികൂടിയ ചെർക്കളയിലെ കഞ്ചാവ് കടത്തുസംഘം ഈ മാസം മാത്രം ആന്ധ്രയിൽ നിന്ന് കഞ്ചാവ് കടത്തിയത് മൂന്ന് തവണ. ഡിവൈ. എസ് .പി പി പി സദാനന്ദനും സംഘവും ഇന്നലെ അറസ്റ്റ് ചെയ്ത കഞ്ചാവ് കടത്ത് കേസിലെ പ്രതികളായ മുഹമ്മദ് ഹനീഫ, മുഹമ്മദ് റെയ്സ് , മൊയ്തീൻകുഞ്ഞി എന്നിവരെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രതികളുടെ ഫോൺ രേഖകളും വാഹനത്തിന്റെ യാത്ര രേഖകളും പരിശോധിച്ചപ്പോൾ ആണ് കഞ്ചാവ് കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഓരോ തവണയും സംഘം ആന്ധ്രായിൽ നിന്നും കഞ്ചാവുമായി കാസർകോട് എത്തിയത് വ്യത്യസ്ത വഴികളിലൂടെയാണ്. തമിഴ്നാട്ടിലേക്ക് കടന്ന് ചെന്നൈ വഴിയെത്തി പാലക്കാട് വഴിയും കർണ്ണാടകയിലേക്ക് കടന്ന് മംഗളുരു തലപ്പാടി വഴിയും ബദിയടുക്ക പെർള ചെക്ക്പോസ്റ്റ് കടന്നും ടൂറിസ്റ്റ് ബസിൽ കഞ്ചാവ് കടത്തിയിട്ടുണ്ട്.
തലപ്പാടി അതിർത്തിയിൽ കർണ്ണാടക പൊലീസ് കഴിഞ്ഞ ദിവസം 200 കിലോ കഞ്ചാവ് പിടിച്ചിരുന്നു. ഇതുകാരണം ഉടനെ വലിയ പരിശോധന ഉണ്ടാകില്ലെന്ന് മനസിലാക്കിയാണ് സംഘം കഞ്ചാവുമായി എത്തിയത്. നാല് വാഹനത്തിലായി രഹസ്യമായി പിന്തുടർന്നാണ് കാസർകോട് പൊലീസ് കഞ്ചാവ് പിടിച്ചത്. ചെർക്കളയിൽ പരിശോധന ഉള്ളതിനാൽ പെർളയിൽ നിന്നും മധൂർ വഴി കാസർകോട് ടൗണിലേക്ക് കയറാനായിരുന്നു സംഘത്തിന്റെ പരിപാടി . ചെട്ടുംകുഴി എത്തിയപ്പോൾ പൊലീസ് ഇവരുടെ പദ്ധതി പൊളിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |