ടോക്കിയോ: സൂയസ് കനാലിലെ ഗതാഗതം ഒരാഴ്ച തടസ്സപ്പെടുത്തിയ ജാപ്പനീസ് കപ്പലായ എവർഗിവണിന്റെ ഉടമയായ ഷോയി കിസൻ കൈഷയ്ക്ക് ഈജിപ്റ്റ് 55 കോടി ഡോളർ (നാലായിരം കോടി രൂപ) നഷ്ടപരിഹാരത്തിന് നോട്ടീസ് നൽകി. എവർഗിവൺ എന്ന കപ്പലിന്റെ ഉടമയ്ക്കാണ് നോട്ടീസ്.
എവർഗിവൺ കനാലിൽ കുടുങ്ങിയതിനെത്തുടർന്ന് ഒരാഴ്ച ഗതാഗതം തടസ്സപ്പെട്ടിരുന്നു. 92 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സൂയസ് കനാൽ അതോറിറ്റിയുടെ ആദ്യ ആവശ്യം. നിലവിൽ 55 കോടിക്കാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് എൻ.എച്ച്.കെ വേൾഡ് റിപ്പോർട്ട് ചെയ്തു.
കപ്പലിനെ ഉയർത്തിയെടുക്കുന്നതിന് 600 ജോലിക്കാരാണ് ശ്രമിച്ചത്. രക്ഷാപ്രവർത്തനത്തിനെത്തിയ ഒരു കപ്പൽ മുങ്ങി ഒരാൾ മരിച്ചിരുന്നു. ഇതിനുള്ള നഷ്ടപരിഹാരം ഉൾപ്പെടെയാണ് തുക ആവശ്യപ്പെട്ടിരിക്കുകയാണ്.
15 കോടി ഡോളർ നൽകാനാണ് ഉടമ സന്നദ്ധ പ്രകടപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ഈജിപ്ഷ്യൻ കോടതി ഉത്തരവു പ്രകാരം നഷ്ടപരിഹാരം നൽകിയാലേ എവർഗിവൺ കപ്പലുടമയ്ക്ക് വിട്ടു നൽകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |