തിരുവനന്തപുരം: കത്തിക്കയറി രാജ്യത്തെ പെട്രോൾ, ഡീസൽ വില. തിങ്കളാഴ്ച്ച പെട്രോളിന് 29 പൈസയും ഡീസലിന് 26 പൈസയും വീതം എണ്ണക്കമ്പനികൾ കൂട്ടി. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോൾ, ഡീസൽ വില സർവകാല റെക്കാഡിലെത്തി.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപയിലേറെയായി. ഡീസൽവില 85 രൂപയും പിന്നിട്ടു. കൊൽക്കത്തയിൽ ആദ്യമായി പെട്രോൾ വില 94 രൂപ മറികടന്നു. മുംബയിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 100.47 രൂപയാണ്. ഡീസലിന് വില 92.45 രൂപയും. തിരുവനന്തപുരത്ത് പെട്രോൾവില ലിറ്ററിന് 96.26 രൂപയായി. ഡീസൽ വില 91.50 രൂപയും തൊട്ടു. കൊച്ചിയിൽ പെട്രോൾ 94.33 രൂപയും ഡീസല്‍ 89.74 രൂപയുമാണ് നിരക്ക് രേഖപ്പെടുത്തുന്നത്. മേയ് മാസം 16 തവണയാണ് ഇന്ധനവില കൂടിയത്. മേയിൽ മാത്രം പെട്രോളിന് 3.30 രൂപയും ഡീസലിന് 3.89 രൂപയും വർദ്ധിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പെട്രോൾ, ഡീസൽവില ഏറ്റവുമൊടുവിൽ മാറിയത്. അന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 31 പൈസയും വീതം കൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |