നെയ്യാറ്റിൻകര: അമരവിളയിൽ നടന്ന വാഹന പരിശോധനയിൽ 1.300 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി. വിളവൻകോട് പുന്നാക്കര സ്വദേശി പൊടിയൻ എന്ന ജിജിമോനാണ് (27) കഞ്ചാവും അത് കടത്താൻ ഉപയോഗിച്ച ബൈക്കുമായി പിടിയിലായത്.
ജിജിമോനോടൊപ്പം ബൈക്കിലുണ്ടായിരുന്ന കഞ്ചാവ് വില്പനക്കാരൻ ഉണ്ടൻകോട് സനൽ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടുന്നതിനുള്ള നടപടികൾ ഊർജിതമാക്കിയതായി എക്സൈസ് അറിയിച്ചു. ബാലരാമപുരം ഭാഗത്ത് കച്ചവടം നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്ന് പിടിയിലായ ജിജിമോൻ എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ഹരിത്, ഉമാപതി, സതീഷ്കുമാർ, ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |