SignIn
Kerala Kaumudi Online
Friday, 29 March 2024 12.23 PM IST

ചമയങ്ങളില്ലാതെ വിവാഹങ്ങൾ, നഷ്ടത്തിൽ ബ്യൂട്ടിപാർലറുകൾ

make-up

സുൽത്താൻ ബത്തേരി: കൊവിഡ് രണ്ടാം തരംഗം ബ്യൂട്ടിപാർലറുകൾക്കും നൽകുന്നത് നഷ്ടങ്ങളുടെ കണക്ക്.

ഏപ്രിൽ, മെയ്, ജൂൺ മാസങ്ങൾ വിവാഹ സീസൺ ആണ്. ദിവസവും ജോലി ലഭിക്കുന്ന സമയം. വധുവിനെ അണിയിച്ചൊരുക്കുന്നതിന് പതിനായിരം രൂപ മുതൽ ആണ് നിരക്ക്. ബ്രാൻഡഡ് സാധനങ്ങൾക്ക് ബാംഗ്ലൂരോ എറണാകുളത്തോ പോകണം. വിവാഹ സീസൺ ആകുന്നതോടെ ആവശ്യമായ മേക്കപ്പ് സാധനങ്ങൾ വാങ്ങി വയ്ക്കും. ക്രീം, ഹെന്ന തുടങ്ങിയവ ചെറിയ കാലയളവിനുള്ളിൽ തന്നെ കാലാവധി അവസാനിക്കുന്ന യാണ്. വാങ്ങിവച്ച ബ്രാൻഡഡ് സാധനങ്ങൾ നശിച്ചു പോകുന്നത് ചെറിയ നഷ്ടം ഒന്നുമല്ല ഉണ്ടാക്കുക.

കെട്ടിടത്തിന്റെ വാടക, ലോൺ എന്നിവ കൃത്യമായി അടയ്ക്കണം. ലോക്ഡൗൺ മാറിയാലും സ്റ്റാഫിനെ ആവശ്യമുള്ളതുകൊണ്ട് പണിയില്ലാത്ത സമയത്തും അവർക്ക് ശമ്പളം കൊടുക്കുന്ന പാർലറുകൾ ഉണ്ട്. സീസണിൽ ലഭിക്കുന്ന വർക്ക് കൊണ്ട് ഒരുപാട് കാര്യങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നവർക്കും തിരിച്ചടിയായി. ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവർ ആകെയുള്ളതിൻറെ മൂന്നിലൊന്ന് പോലും വരില്ല. കഴിഞ്ഞ ലോക് ഡൗണിൽ നഷ്ടത്തിൽ അടച്ച ബ്യൂട്ടി പാർലറുകളും ഉണ്ട്.

കഴിഞ്ഞ ലോക്ക്ഡൗണിൽ മൂന്ന് മാസത്തോളം അടച്ചിട്ടിട്ടും വാടകയുയിലും വായ്പയിലും ഒരു ഇളവും കിട്ടിയില്ല. ഇത്തവണ വിവാഹ സീസൺ പ്രതീക്ഷിച്ച് സാധനങ്ങൾ ബാംഗ്ലൂർ പോയി എടുത്തു. ബുക്ക് ചെയ്തിരുന്ന വർക്കുകൾ പോലും നഷ്ടമായി.

- വിദ്യ ഷിജിത്ത്, ഷാലറ്റ് ബ്യൂട്ടിപാർലർ, സുൽത്താൻബത്തേരി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.