നിലമ്പൂർ: കാട്ടുപന്നികളെ കെണി വച്ചുപിടിച്ച് ഇറച്ചി വിൽപ്പന നടത്തുന്ന സംഘത്തിലെ ഏഴുപേരെ നിലമ്പൂർ വനം വിജിലൻസ് പിടികൂടി, 'വാണിയമ്പലം കാളികാവ് റോഡിൽ മരുതങ്ങൽ പൂങ്ങോട് ഭാഗത്തെ മങ്ങപ്പാടത്തു നിന്നുമാണ് ഏഴ് പ്രതികളെയും കാട്ടുപന്നിയിറച്ചിയുമായി വീടുകളിൽ നിന്നും പിടികൂടിയത്. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് വീടുകളിൽ പരിശോധന നടന്നത്.
വാണിയമ്പലം മങ്ങപ്പാടം സ്വദേശികളായ കെ.വിനോദ് കുന്നുമ്മൽ, എം.വി. സജീവ് മങ്ങംപാടത്ത്, എം.നിമേഷ് മൂന്നാംപടി, കെ.അനിൽകുമാർ കുന്നുമ്മൽ , കെ. വിനീഷ് കുന്നുമ്മൽ, ഷാജി കെ കീഴാത്ര , ടി .സന്ദീപ് തൊടിയിൽ എന്നിവരാണ് അറസ്റ്റിലായത് . ഇവരുടെ വീടുകളിൽ നിന്ന് വേവിച്ചതും അല്ലാത്തതുമായ ആറു കിലോയോളം കാട്ടുപന്നിയിറച്ചിയും വെട്ടാനുപയോഗിക്കുന്ന കത്തികളും പിടിച്ചെടുത്തു, കെണിയിൽ കുടുങ്ങിയ കാട്ടുപന്നിയെ വീതം വച്ചതാണെന്ന് പ്രതികൾ പറയുന്നു, എന്നാൽ ഇത് വനംവകുപ്പ് വിശ്വസിച്ചിട്ടില്ല, പ്രതിയായ സജീവന്റെ പറമ്പിലാണ് കാട്ടുപന്നിയെ പിടിക്കാൻ കെണി വച്ചിരുന്നത്. പന്നിമാംസം വിൽക്കുന്ന സംഘമാണിതെന്ന് വനപാലകർ പറഞ്ഞു. ഇൻഡസ്ട്രീസ്, ആശാരിപ്പണി, ഡിസൈനിംഗ് മേഖലകളിലെ തൊഴിലാളികളാണിവർ. ഒരാൾ കണ്ണട ഷോപ്പ് ഉടമയുമാണ്, പ്രതികളെ കേസ് അന്വേഷണച്ചുമതലയുള്ള കരുവാരക്കുണ്ട് ഡെപ്യൂട്ടി റെയ്ഞ്ചർക്ക് കൈമാറും. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വനം വിജിലൻസ് ബി.എഫ്.ഒമാരായ എ.എൻ.രജീഷ്, സി.കെ.വിനോദ്.കരുവാരക്കുണ്ട് വനം സ്റ്റേഷനിലെ എസ്.എഫ്.ഒ .ലാൽ വി.നാഥ്, ബി.എഫ് ഒമാരായ മുത്തലിബ്, പി.ജെ. വിനീത. സനിൽ കുമാർ, രാജേഷ് നെടുങ്കയം എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |