കവരത്തി: ലക്ഷദ്വീപില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന ഭരണപരിഷ്‌കാരങ്ങളില്‍ കന്നുകാലികളും വലയാന്‍ തുടങ്ങി. ദ്വീപിലെ സര്‍ക്കാര്‍ ഫാമില്‍ ഭക്ഷണമില്ലാതെ കന്നുകാലികൾ വലയുകയാണ്. മിനിക്കോയ് ദ്വീപിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കന്നുകാലി കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലാണ് ദുരവസ്ഥ. അറുന്നൂറ്റിയമ്പതോളം കോഴികളും ബാക്കി പശുക്കളുമാണ് ഇവിടെയുളളത്.
തീറ്റ ലഭിക്കാതെ ഡയറി ഫാമിലെ ഒരു പശു കഴിഞ്ഞ ദിവസം ചത്തു. ഫാമില്‍ ആവശ്യത്തിന് തീറ്റ സ്റ്റോക്കില്ലെന്നും ഇക്കാര്യത്താല്‍ കന്നുകാലികളും പക്ഷികളും അവശനിലയിലാവുകയാണെന്നും ചൂണ്ടികാണിച്ച് മിനിക്കോയി വെറ്റിനറി അസിസ്റ്റന്‍റ് സർജൻ ജില്ലാ വെറ്ററിനറി ഓഫീസര്‍ക്കും, അനിമല്‍ ഹസ്‌ബെൻഡറി ഡയറക്‌ടര്‍ക്കും കത്തയച്ചു.
അതിനിടെ, വികസനകാര്യങ്ങളുമായി ബന്ധപ്പെട്ട് അമിനി, കടമത്ത്, ആന്ത്രോത്ത്, കല്‍പേനി, മിനിക്കോയി, അഗത്തി, ചെത്തലത്ത്, കില്‍ത്താന്‍ ദ്വീപുകളിൽ ഐ പി എസ് ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവിറങ്ങി. വികസനകാര്യങ്ങളെ കുറിച്ച് ഇവരാണ് ദ്വീപിലെ ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തുക. വികസനപദ്ധതികളുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് അഡിമിന്ട്രേറ്റര്‍ക്ക് കൈമാറണം.
ജനവാസമില്ലാത്ത ദ്വീപുകളിലെ പരിശോധനകള്‍ക്കായി താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ച വാച്ചര്‍മാരെ പിരിച്ചുവിട്ടുകൊണ്ടുള്ള വൈല്‍ഡ് ലൈഫ് ഡിവിഷന്‍ മേധാവിയുടെ ഉത്തരവും പ്രാബല്യത്തിലായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |