SignIn
Kerala Kaumudi Online
Friday, 19 April 2024 9.24 AM IST

ഇന്നലെ 891 പേർക്ക് കൊവിഡ്

covi

കോട്ടയം : ജില്ലയിൽ 891 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 885 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 6268 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 14.21 ശതമാനം. രോഗം ബാധിച്ചവരിൽ 375 പുരുഷൻമാരും 417 സ്ത്രീകളും 99 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 170 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1310 പേർ രോഗമുക്തരായി. 7878 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 37896 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ :
കോട്ടയം : 122, തൃക്കൊടിത്താനം : 40, അതിരമ്പുഴ : 34, പനച്ചിക്കാട്, മാടപ്പള്ളി : 33, ചങ്ങനാശേരി : 30 ചിറക്കടവ്, ഈരാറ്റുപേട്ട : 28, ഏറ്റുമാനൂർ : 27 കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി : 26, കങ്ങഴ : 24, രാമപുരം : 23, കടുത്തുരുത്തി : 20, കുറിച്ചി, മുണ്ടക്കയം : 18, പാമ്പാടി, കരൂർ, എരുമേലി : 16, പാലാ : 15 വൈക്കം, തലയോലപ്പറമ്പ്, പായിപ്പാട് : 14.

വാക്‌സിനേഷൻ ഇന്ന് 11 കേന്ദ്രങ്ങളിൽ
കൊവിഷീൽഡ് വാക്‌സിൻ 45 വയസിന് മുകളിലുള്ളവർക്ക് ജില്ലയിൽ ഇന്ന് 11 കേന്ദ്രങ്ങളിൽ നൽകും. 90 ശതമാനവും ആദ്യഡോസുകാർക്കാണ് നൽകുക. ഒന്നാം ഡോസ് എടുത്ത് 84 ദിവസം പിന്നിട്ടവർക്ക് രണ്ടാം ഡോസ് സ്വീകരിക്കാം. രാവിലെ പത്തു മുതൽ രണ്ടുവരെയാണ് സമയം. വിതരണ കേന്ദ്രങ്ങളുടെ പട്ടിക 1. ചങ്ങനാശേരി ജനറൽ ആശുപത്രി 2. ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം 3. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂൾ 4. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം 5. കുറുപ്പുംതറ കുടുംബാരോഗ്യ കേന്ദ്രം 6. മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യ കേന്ദ്രം 7. മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം 8. മുത്തോലി കുടുംബാരോഗ്യ കേന്ദ്രം 9. പൂഞ്ഞാർ പ്രാഥമികാരോഗ്യ കേന്ദ്രം 10. രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം കേന്ദ്രം 11. ഏറ്റുമാനൂർ ക്രിസ്തുരാജ് ഓഡിറ്റോറിയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.