തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ സീനിയർ ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയൻ എം.ബി. ഗംഗാപ്രസാദ് 25 വർഷത്തെ സർക്കാർ സേവനത്തിനുശേഷം വിരമിച്ചു.കേരളത്തിലെ ലൈബ്രറികളിൽ ആർ.എഫ്.ഐ.ഡി സംവിധാനം കൊണ്ടുവരാൻ തുടക്കം കുറിച്ചത് പ്രസാദാണ്.
ലൈബ്രേറിയൻമാരുടെ നിയമനത്തിലെയും ശമ്പളപരിഷ്കരണത്തിലെയും അപാകതകൾ പരിഹരിക്കാൻ ഗംഗാപ്രസാദ് നടത്തിയ ശ്രമങ്ങളെ യു.ജി.സി അംഗീകരിച്ചിട്ടുണ്ട്.
കേരളകൗമുദി മുൻ ലൈബ്രേറിയൻ, ലൈബ്രറി സയൻസ് അധ്യാപകൻ, മുനിസിപ്പൽ ലൈബ്രേറിയൻ എന്നീ നിലകളിൽ സേവനമനുഷ്ടിച്ച ഗംഗാപ്രസാദ് കായംകുളം പുതുപ്പള്ളി തെക്ക് നാടലായിൽ പരേതരായ ജി. ഭരതന്റെയും ജി. സുഭദ്രയുടെയും മകനാണ്. കൃഷിവകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ കസ്തൂരിയാണ് ഭാര്യ, മകൾ ഋഷിക പ്ലസ് ടു വിദ്യാർത്ഥിനി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |