തൃശൂർ: കൊടകര കളളപ്പണക്കേസുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിച്ച് ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ. കേസിലെ പ്രതികളിൽ പലരും ഇടത് അനുഭാവികളാണ്. കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ ആരോപണം ഉയർന്നതിനാൽ പാർട്ടി സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തി. കള്ളപ്പണക്കേസിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരേണ്ട ബാദ്ധ്യത ബി.ജെ.പിക്കുണ്ടെന്നും അനീഷ് പറഞ്ഞു. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനുശേഷം ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി നേതാക്കളാണ് കേസിൽ ഉൾപ്പെട്ടതെങ്കിൽ എന്തുകൊണ്ട് നേതാക്കളെ ആരെയും അറസ്റ്റ് ചെയ്തില്ല എന്ന് അനീഷ് ചോദിച്ചു. ധർമ്മരാജൻ തൃശൂരിൽ എത്തിയത് തിരഞ്ഞെടുപ്പു പ്രചാരണ സാമഗ്രികളുമായിട്ടായിരുന്നു. അതനുസരിച്ചാണ് രാത്രി മുറിയെടുത്തു കൊടുത്തത്. അപ്പോൾ അയാളുടെ കയ്യിൽ പണമുണ്ടായിരുന്നോ എന്ന് അറിയില്ലായിരുന്നു. ഇതിന്റെ മറവിൽ ധർമ്മരാജൻ പണം കടത്തിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ബി.ജെ.പിക്ക് ലഭിച്ച വിവരങ്ങൾ പൊലീസിന് നൽകിയിട്ടുണ്ടെന്നും അനീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |