തിരുവനന്തപുരം: അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില താഴുമ്പോൾ പ്രയോജനം ഉപഭോക്താവിന് കിട്ടുമെന്ന് പറഞ്ഞ് വിലനിയന്ത്രണം മാറ്റിയശേഷം ഇന്ധനത്തിന് 307ശതമാനം വിലകൂട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ഇൗ വർഷം ഇതുവരെ 19തവണ കൂട്ടി. പക്ഷേ ജനങ്ങൾക്ക് ഒരുപ്രയോജനവും കിട്ടിയില്ല. വരുമാനം കൂടിയത് കേന്ദ്രസർക്കാരിന് മാത്രം. സംസ്ഥാനത്തിനും നേട്ടമുണ്ടെന്ന വാദം തെറ്റാണ്.
സി.എച്ച്. കുഞ്ഞമ്പുവാണ് ഇന്ധനവിലയിലേക്ക് സഭയുടെ ശ്രദ്ധക്ഷണിച്ചത്. കേന്ദ്ര സർക്കാർ ചുമത്തുന്ന എക്‌സൈസ് തീരുവയിൽ ബേസിക് എക്‌സൈസ് തീരുവ, സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി, കൃഷി പശ്ചാത്തലസൗകര്യ വികസന സെസ്, അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി ആൻഡ് റോഡ് പശ്ചാത്തല സൗകര്യ വികസന സെസ് എന്നിവയാണുള്ളത്. ഇതിൽ സംസ്ഥാനങ്ങളുമായി പങ്കിടേണ്ട ഏകയിനമായ ബേസിക് എക്‌സൈസ് തീരുവ മൊത്തം വിലയിൽ വെറും നാല് രൂപ മാത്രമാണ്. ബാക്കി മൂന്നിനങ്ങളിലുമായുള്ള 67 രൂപ കേന്ദ്രത്തിന് കിട്ടും. ഈ അവസ്ഥ നിലനിൽക്കവെയാണ് കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ നികുതി കുറയ്‌ക്കണമെന്ന വിചിത്രവാദമുയർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |