SignIn
Kerala Kaumudi Online
Friday, 19 April 2024 6.17 PM IST

മിൽമയുടെ കാലിത്തീറ്റയ്ക്ക് സബ്സിഡിയില്ല, പോക്കറ്റ് കീറും

s

സബ്സിഡി പുനഃസ്ഥാപിക്കണമെന്ന് ആവശ്യം

ആലപ്പുഴ : സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മിൽമ നിറുത്തലാക്കിയ കാലിത്തീറ്റ സബ്‌സിഡി പുനഃസ്ഥാപിക്കാത്തത് ക്ഷീരകർഷകർക്ക് കനത്ത തിരിച്ചടിയായി. കഴിഞ്ഞ ഡിസംബർ മുതലാണ് സബ്‌സിഡി നിറുത്തലാക്കിയത്.കാലിത്തീറ്റയുടെ തീവിലയ്ക്കു പുറമേ പുല്ലിന്റെയും വൈക്കോലിന്റെ ലഭ്യതക്കുറവും ക്ഷീരകർഷകരെ ദുരിതത്തിലാക്കുന്നു. കടുത്ത മഴയും കുളമ്പു പനിയും മറ്റ് രോഗങ്ങളും കാരണം പശുക്കളിൽ പാൽ ഉത്പാദനം കുറവാണ്. പ്രളയദുരിതാശ്വാസ ഫണ്ടിൽ നിന്ന് അനുവദിച്ച തുകയായിരുന്നു ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് ഒരു ചാക്കിന് 150രൂപ സബ്ഡിഡിയായി മിൽമ

നൽകി വന്നിരുന്നത്. അനുവദിച്ച ഫണ്ട് തീർന്നതോടെയാണ് ജനുവരി മുതൽ നിറുത്തിയത്. തുടർന്ന് മിൽമയുടെ ലാഭ വിഹിതത്തിൽ കുറവ് ഉണ്ടാകുമെന്നതിനാൽ സബ്സിഡി പൂർണ്ണമായും ഉപേക്ഷിച്ചു. മിൽമയുടെ 50കിലോ തൂക്കമുള്ള ഗോൾഡ് കാലിത്തീറ്റയ്ക്ക് ഇപ്പോൾ 1370രൂപ നൽകണം. ഇതേ തൂക്കത്തിലുള്ള സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റയ്ക്ക് 1145രൂപയേയുള്ളൂ.

കാലിത്തീറ്റ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ കൂടിയതാണ് വിലവർദ്ധനവിന് കാരണമായി മിൽമ പറയുന്നത്. മുൻവർഷം ഇതേസമയത്തുണ്ടായിരുന്ന വിലയേക്കാൾ 50 ശതമാനത്തോളമാണ് അസംസ്‌കൃത വസ്തുക്കൾക്ക് വിലകൂടിയത്. തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നത്. ഇരുപതിലധികം അസംസ്‌കൃത വസ്തുക്കളുപയോഗിച്ചാണ് കാലിത്തീറ്റനിർമ്മാണം. മൂവായിരം സൊസൈറ്റികൾ വഴിയാണ് കാലിത്തീറ്റകളുടെ വില്പന. വിലകൂടുതലായതിനാൽ മിൽമയുടെ കാലിത്തീറ്റ ഉപേക്ഷിച്ച് സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ വാങ്ങാൻ തങ്ങൾ നിർബന്ധിതരാകുന്നുവെന്ന് കർഷകർ പറയുന്നു.

" കാലിത്തീറ്റയുടെ നിർത്തലാക്കിയ സബ്സിഡി പുനഃസ്ഥാപിക്കാൻ മിൽമയിൽ പുതിയ ബോർഡ് നിലവിൽ വരണം. സാമ്പത്തിക ഇടപാട് ആയതിനാൽ ബോർഡ് എടുക്കുന്ന താല്പര്യം ഉദ്യോഗസ്ഥർ കാണിക്കാറില്ല.

കരുമാടി മുരളി, മുൻ ബോർഡ് അംഗം, മിൽമ.

"കാലിത്തീറ്റ വില കുത്തനേ ഉയർന്ന സാഹചര്യത്തിൽ പാലിന്റെ വില വർദ്ധിപ്പിച്ചു തരുകയോ സബ്സിഡി പുനസ്ഥാപിക്കുകയോ ചെയ്യണം. മഴയും കുളമ്പുരോഗവും വലിയ ഭീഷണിയാണ്. ഒരുക്ഷം രൂപവരെ വിലവരുന്ന പശുക്കൾക്ക് രോഗം ബാധിക്കുന്നത് വലിയഭീഷണിയാണ്.

പൊന്നപ്പൻ, ക്ഷീരകർഷകൻ, തോട്ടപ്പള്ളി

മിൽമ കാലിത്തീറ്റ വില

(ചാക്കൊന്നിന് ഇനം, വില )

റിച്ച്..................................₹1200

ഗോൾഡ്.........................₹1370

1145

സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റയ്ക്ക് ചാക്കൊന്നിന് 1145 രൂപ

പത്ത് ലിറ്റർ പാൽ ലഭിക്കുന്ന പശുവിന്

ദിവസേന നൽകേണ്ട തീറ്റ

കാലിത്തീറ്റ.......................7 കി.ഗ്രാം

തവിട്.................................3കി.ഗ്രം

വൈക്കോൽ....................3 കി.ഗ്രാം

പച്ചപ്പുല്ല്............................2 കി.ഗ്രാം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.