ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ 594 ഡോക്ടർമാർ മരണപ്പെട്ടതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) അറിയിച്ചു. ഏറ്റവും കൂടുതൽ ഡോക്ടർമാർ മരിച്ചത് ഡൽഹിയിലാണ് (107). കേരളത്തിൽ അഞ്ച് ഡോക്ടർമാർ മരിച്ചെന്നും എെ.എം.എ റിപ്പോർട്ടിൽ പറയുന്നു. ബീഹാർ (96), ഉത്തർപ്രദേശ് (67), രാജസ്ഥാൻ (43) എന്നിവിടങ്ങളിലും ഡോക്ടർമാരുടെ മരണസംഖ്യ കൂടിയ നിരക്കിലാണ്.
1.32ലക്ഷം രോഗികൾ കൂടി
ഇന്നലെ കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 1,32,788 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,207 പേർ കൂടി മരിച്ചു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ 54ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നലെ പുറത്തുവന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.57 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ 17,93,645 രോഗികളാണുള്ളത്. 2,31,456 പേർ കൂടി രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |