തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നു. കൊവിഡ് വാക്സിൻ എടുത്തവരും കൊവിഡ് ഭേദമായവരും ഹോമിയോ മരുന്നുകളിൽ അഭയം തേടുകയാണ്. പാർശ്വഫലങ്ങളില്ലാത്ത ഹോമിയോ മരുന്നുകൾ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് പ്രിയമേറുന്നത്.
ആർസെനികം ആൽബം 30 എന്ന ഹോമിയോ മരുന്നാണ് സർക്കാർ നൽകുന്നത്. ഇത് വീടുകൾ തോറും എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം അസ്പിഡോസ് പെർമക്യൂ, ലോറോ സെറാസസ്ക്യൂ, അങ്കേറിയ
എന്നീ മരുന്നുകളും പ്രതിരോധശേഷി കൂട്ടാൻ സഹായകമാണ്. അഞ്ച് ദിവസം രാവിലെ ആഹാരത്തിന് മുമ്പ് ഓരോ ഗുളിക വീതം കഴിച്ചാൽ കൊവിഡിനെ പ്രതിരോധിക്കാമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കാപ്പി കുടിക്കരുതെന്നതു മാത്രമാണ് നിബന്ധന.
അസാം സ്വദേശിയായ ഡോ. സ്വരൂപ് റോയിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഹോമിയോ മരുന്നായ ആർസെനിയം ആൽബം 30 കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് കണ്ടെത്തിയത്. കേന്ദ്ര ആയുഷ് മന്ത്രാലയം ഇത് അംഗീകരിച്ചതോടെ കൊവിഡിനെതിരായ ആശ്വാസമരുന്നായി ഇത് മാറി.
ശരീരകോശങ്ങളെ വൈറസ് ആക്രമിക്കുമ്പോൾ അത് ഉന്നംവയ്ക്കുന്ന ജീനുകളെയും പ്രോട്ടീനുകളെയും കുറിച്ചുള്ള പഠനത്തിനിടെയാണ് ഈ മരുന്നിന്റെ ഫലപ്രാപ്തി കണ്ടെത്തിയത്. കോശങ്ങളെ സംരക്ഷിക്കാനുള്ള കരുത്താണ് മരുന്നിന്റെ സവിശേഷത. കൊവിഡിന്റെ ഏത് ഘട്ടത്തിലുള്ളവർക്കും ഈ മരുന്ന് നൽകാമെന്ന് ഹോമിയോ ഡോക്ടർ വി. വിമൽകുമാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |