SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.14 PM IST

കൊവിഡ് കാലത്ത് കരുതലൊരുക്കി ഡൊമിസിലറി കെയർ സെന്ററുകൾ

dcc

തൃശൂർ: രോഗ ലക്ഷണങ്ങളില്ലാതെ കൊവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റൈൻ സൗകര്യമില്ലാത്തവർക്കും ആശ്രയമാവുകയാണ് ജില്ലയിലെ കരുതൽവാസ കേന്ദ്രങ്ങൾ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡാമിസിലറി കെയർ സെന്ററുകളുടെ പ്രവർത്തനം രോഗവ്യാപന തോത് കുറയ്ക്കാൻ സഹായകമാകുന്നുണ്ട്.

കളക്ടർ എസ്. ഷാനവാസ്കേന്ദ്രങ്ങളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ജില്ലയിലെ ഡി.സി.സികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത് കളക്ടറേറ്റിലെ കോവിഡ് കൺട്രോൾ റൂം ആണ്. കോർപറേഷൻ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ജില്ലയിലെ കരുതൽവാസ കേന്ദ്രങ്ങളുള്ളത്.

തദ്ദേശ സ്ഥാപനത്തിലെ പ്രസിഡന്റ്, ചെയർപേഴ്‌സൻ, മേയർ എന്നിവർ മേലധികാരികളും ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ വൈസ് ചെയർമാൻമാരും അതത് മെഡിക്കൽ ഓഫീസർമാർ കൺവീനർമാരും ജനപ്രതിനിധികൾ, തദ്ദേശ സെക്രട്ടറിമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഡി.സി.സിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഡി.സി.സികളെ സ്ത്രീ പുരുഷ വാർഡുകളാക്കി തിരിച്ചാണ് പ്രവർത്തനം.

രോഗികളെ പരിചരിക്കാന്‍ സജ്ജം

ഡൊമിസിലറി കെയർ കേന്ദ്രങ്ങളിലെ വാര്‍ഡിനോട് ചേര്‍ന്ന് മെഡിക്കല്‍ റൂം, സ്റ്റാഫ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. മരുന്നുകളും സൂക്ഷിക്കുന്നു. രക്തസമ്മര്‍ദ്ദം അളക്കുന്ന ഉപകരണം, ഗ്ലൂക്കോമീറ്റര്‍, സ്റ്റെതസ്‌കോപ്പ്, പള്‍സ് ഓക്‌സിമീറ്റര്‍ എന്നിവയും ഇവിടെയുണ്ട്. മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് രോഗീപരിചരണ വിഭാഗത്തിലുള്ളത്. രോഗികളെ എത്തിക്കുന്നതിന് ആംബുലന്‍സും മറ്റ് വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ വഴി മൂന്നു നേരവും ഭക്ഷണ വിതരണവും നടത്തുന്നുണ്ട്.

ജില്ലയിലൊരുക്കിയ കരുതല്‍വാസ കേന്ദ്രങ്ങള്‍- 112. (4412 ബെഡുകള്‍)
നിലവില്‍ ഇവിടെയുള്ള രോഗികള്‍- 1400

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.