തൃശൂർ: കൊടകര പണം കവർച്ച കേസിൽ ബി.ജെ.പിക്കെതിരെ സി.പി.എം നിഴൽ യുദ്ധം നടത്തുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ. ഈ കേസിൽ ബി.ജെ.പിക്ക് ബന്ധമില്ലെന്ന് വ്യക്തമായിട്ടും അന്വേഷണത്തിന്റെ പേരിൽ പുകമറ സൃഷ്ടിക്കുകയാണ്. നിയമവാഴ്ചയോട് ബഹുമാനവും ആദരവുമുള്ളതിനാൽ അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ട്. പാർട്ടി പ്രവർത്തകരാരും ഉൾപ്പെടാത്ത സംഭവത്തിൽ ബി.ജെ.പിക്കെതിരെ ആസൂത്രിതമായ കുപ്രചാരണമാണ് സി.പി.എം കേന്ദ്രങ്ങൾ നടത്തുന്നത്. പണം നഷ്ടപ്പെട്ടയാളുടെ പരാതിയും അതേത്തുടർന്ന് ചില മാദ്ധ്യമങ്ങളിൽ വന്ന പാർട്ടിക്കെതിരായ വാർത്തയും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പാർട്ടി നേതൃത്വം അന്വേഷണം നടത്തിയതിൽ പാർട്ടി പ്രവർത്തകർക്ക് ആർക്കും തന്നെ ഈ സംഭവത്തിൽ ഒരു പങ്കുമില്ലെന്ന് വ്യക്തമായി ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. രാഷ്ടീയ ലക്ഷ്യം വച്ച് നിരപരാധികളായ പ്രവർത്തകരെ വേട്ടയാടാനും ഒറ്റപ്പെടുത്താനും അനുവദിക്കില്ല. പാർട്ടിയെ തകർക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളികളാകുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത് സംഘടനയെ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്നും അനീഷ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |