SignIn
Kerala Kaumudi Online
Thursday, 25 April 2024 10.14 AM IST

കുഴൽപ്പണമോ ഹവാലാ ഇടപാടോ നടത്തിയതായി തെളിഞ്ഞാൽ ന്യായീകരിക്കാൻ ബിജെപിയുടെ ഒരു അണിയും തയ്യാറാവില്ല; കുറിപ്പുമായി അലി അക്ബർ

ali-akbar

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി വിവാദങ്ങളിൽപ്പെട്ട് ഉഴലുന്നതിനിടെ ഇക്കാര്യത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് സംവിധായകൻ അലി അക്ബർ. കുഴൽപ്പണമോ, ഹവാലാ ഇടപാടോ നടത്തിയതായി തെളിഞ്ഞാൽ ന്യായീകരിക്കാൻ ബിജെപിയുടെ ഒരു അണി പോലും തയ്യാറാവില്ലെന്നും കേസ് തെളിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അന്വേഷണ സംഘമുണ്ടല്ലോ എന്നുമാണ് അലി അക്ബർ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറയുന്നത്.

കേസിനു തീർപ്പുണ്ടാകുന്നത് വരെ ക്ഷമിക്കേണ്ടതുണ്ടെന്നും അന്വേഷണം നടക്കട്ടെ എന്നുമാണ് സംവിധായകൻ പറയുന്നത്. അഞ്ച് കോടി കൊടുക്കുകയാണെങ്കിൽ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും പാഞ്ഞുവരുമെന്നും ആ സാഹചര്യത്തിൽ പ്രാദേശികമായി കുറഞ്ഞ ആൾബലമുള്ള സികെ ജാനുവിനെ 10 കോടി കൊടുത്തു പാർട്ടിയിലേക്ക് ക്ഷണിക്കേണ്ട കാര്യമുണ്ടോ എന്നും അലി അക്ബർ തന്റെ കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ടുള്ള രണ്ട് കുറിപ്പുകൾ വഴിയാണ് അലി അക്ബർ തന്റെ പ്രതികരണം അറിയിച്ചത്.

കുറിപ്പുകൾ ചുവടെ:

'സ്വന്തം കുഴലിൽ സ്വർണ്ണം കടത്തുന്നവരും, കുഴൽ പണക്കാരും, കുഴലൂത്തുകാരും, സ്വർണ്ണം കടത്തുകാരും ഖുർആൻ കടത്തിനെ ന്യായീകരിച്ചവരും സ്വപ്നസുന്ദരിയെ പോറ്റിയവരും കുത്തിയിരുന്നു കുറിക്കേണ്ട,
കേരളത്തിലെ ഭാരതീയ ജനതാ പാർട്ടി കുഴൽ പണമോ, ഹവാലാ ഇടപാടോ നടത്തിയതായി തെളിഞ്ഞാൽ ന്യായീകരണത്തിന് ഒരണികളും തയ്യാറാവില്ല, തെളിയിക്കാൻ പിണറായിയുടെ ബെസ്റ്റ് അന്വേഷണസംഘമുണ്ടല്ലോ, തെളിയിക്കട്ടെ.

തെറ്റാരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഇടതു പക്ഷം ചെയ്യുമ്പോലെ ഫയൽ കത്തിക്കയും, അന്വേഷണത്തിനെതിരെ അനേഷണം നടത്താനും ബിജെപി തയ്യാറാവില്ല,എന്നാണെന്റെ വിശ്വാസം.


അന്വേഷണത്തിന് തീർപ്പുണ്ടാവുന്നത് വരെ ക്ഷമിക്കാം,അന്വേഷണം നടക്കട്ടെ.പത്തുകോടി കൊടുത്തുകൊണ്ടുവരാൻ തക്ക വോട്ട് ബലം ജാനുവിനുണ്ടെന്ന് വിശ്വസിക്കാൻ,സാമാന്യ യുക്തിയുള്ളവർക്ക് സാധിക്കുമോ.


ഞങ്ങളാരും ഒളിച്ചോടുന്നവരല്ല.

സുടാപ്പി കമ്മികൾ തല്ക്കാലം ക്ഷമിക്കുക.'

രണ്ടാമത്തെ കുറിപ്പ്:

'ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിയാവുമ്പോൾ, ഭൂരിപക്ഷം ചിലവുകൾ പാർട്ടിയാണ് വഹിക്കുക, അത് കൈകാര്യം ചെയ്യുന്നത് മണ്ഡലം ട്രഷറുമായിരിക്കും, ഞാൻ മത്സരിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ, ബ്ലാങ്ക് ചെക്കുകൾ ഒപ്പിട്ടു ട്രഷററേ ഏൽപ്പിക്കുന്നു (പാർട്ടി വിശ്വസ്തതയോടെ ഏൽപ്പിക്കുന്ന ആളെ സ്ഥാനാർഥി സംശയിക്കേണ്ടല്ലോ ) ഇതായിരുന്നു ഞാനെടുത്ത രീതി, കാരണം ഒരു സ്ഥാനാർഥിക്ക്‌ എല്ലായിടത്തും എത്താൻ കഴിയില്ലല്ലോ?

ഇത്തരം അവസ്ഥയിലായിരിക്കണം ജാനുവിന്റെ പാർട്ടിക്കാരി ട്രഷറർ തിരഞ്ഞെടുപ്പ് ചിലവിനു ഒരു പത്തുകോടിയൊക്കെ പ്രതീക്ഷിച്ചത്... കമ്മറ്റി ആ ആഗ്രഹം പ്രകടിപ്പിച്ചും കാണും, പത്തുകോടി പോയിട്ട് ഒരുകോടി പോലും വയനാട് പോലുള്ള മണ്ഡലങ്ങളിൽ ബിജെപി ചിലവഴിക്കും എന്ന് തോന്നുന്നുണ്ടോ

20/25 ലക്ഷം വരെയൊക്കെ തിരഞ്ഞെടുപ്പ് ഫണ്ട്‌ എത്തിയാൽ ഭാഗ്യം, ബാക്കി ലോക്കൽ കളക്ഷൻ കിട്ടിയാൽ അതായി.


ഇത് ഇവിടത്തെ ഏത് പത്ര പ്രവർത്തകനും സാമാന്യ ബുദ്ധിയിൽ മനസ്സിലാവുന്നതാണ് എന്നാൽ കമ്മി ബുദ്ധിയുള്ള പത്രക്കാർക്ക് മനസ്സിലായാലും,മനസ്സിലാക്കാതെ കാവി കണ്ട സുടാപ്പികളെപ്പോലെ ആരെങ്കിലും കുരയ്ക്കുന്നുവെങ്കിൽ മാ.. മാകളായിരിക്കും. സംശയം വേണ്ട.

5 കോടി കൊടുത്താൽ കൊള്ളാവുന്ന കമ്യുണിസ്റ്റുകാരോ, കോൺഗ്രസുകാരനോ പാഞ്ഞു വരും, അപ്പോഴാണോ പ്രാദേശികമായി വളരെ ചെറിയ ആൾ ബലമുള്ള ജാനുവിനെ 10 കോടി കൊടുത്തു വലവീശുന്നത്...
മാമകളെ,തള്ളലിൽ നിങ്ങടെ ആശാൻ മാൻഡ്രേക്കിനെ തോൽപ്പിക്കയാണല്ലോ നിങ്ങൾ... കഷ്ടം'

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALI AKBAR, INDIA, CINEMA, BJP, SOCIAL MEDIA, HAWALA MONEY, KSURENDRAN, CK JANU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.