കൊച്ചി: വായ്പകളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ സ്വർണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ പുതിയ ചെയർമാനായി ജോർജ്ജ് ജേക്കബ്ബ് മുത്തൂറ്റ് ചുമതലയേൽക്കും. എം. ജി. ജോർജ്ജ് മുത്തൂറ്റിന്റെ അകാല വിയോഗത്തെ തുടർന്നാണ് കമ്പനിയുടെ പ്രമോട്ടർമാരിൽ ഒരാളായ ജോർജ്ജ് ജേക്കബ്ബ് മുത്തൂറ്റിനെ ഡയറക്ടർ ബോർഡ് തീരുമാനിച്ചത്. എം. ജി. ജോർജ്ജ് മുത്തൂറ്റിന്റെ ഇളയ സഹോദരനാണ് അദ്ദേഹം. ഇതു തനിക്കു ലഭിക്കുന്ന അംഗീകാരമാണെന്നും വിനയത്തോടു കൂടി ചെയർമാൻ പദവി സ്വീകരിക്കുന്നുവെന്നും ജോർജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു.
അതേസമയം, 2021 സാമ്പത്തിക വർഷത്തിൽ 3,722 കോടി രൂപയുടെ അറ്റാദായം കമ്പനി നേടി. മുൻവർഷത്തെ 3,018 കോടി രൂപയെ അപേക്ഷിച്ച് 23 ശതമാനം വർദ്ധനയാണിത്. കമ്പനിയുടെ വായ്പാ ആസ്തികൾ 2021 മാർച്ച് 31-ലെ കണക്കു പ്രകാരം 26 ശതമാനം വർദ്ധിച്ച് 52,622 കോടി രൂപയിലും എത്തിയിട്ടുണ്ട്. പത്തു രൂപ മുഖവിലയുള്ള ഓഹരികൾക്ക് 200 ശതമാനം ലാഭവിഹിതം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |