തിരുവനന്തപുരം: കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കുഴൽപ്പണം കടത്തിയ കേസിലും സി.കെ.ജാനുവിന്റെ പാർട്ടിയെ ഒപ്പം നിറുത്താൻ ലക്ഷങ്ങൾ നൽകിയത് സംബന്ധിച്ചും പുറത്തുവന്ന വിവരങ്ങൾ ബി.ജെ.പിയുടെ ജീർണതയ്ക്കുള്ള തെളിവാണ്. ബി.ജെ.പിയെ പിന്തുണച്ച് ചില സമുദായ നേതാക്കൾ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പും വോട്ടെടുപ്പ് ദിനത്തിലും രംഗത്ത് വന്നിരുന്നു. ബി.ജെ.പിയിൽ നിന്ന് ഇവർ കോടികൾ കൈപ്പറ്റിയോയെന്ന സംശയവും ഉയർന്നിട്ടുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |