SignIn
Kerala Kaumudi Online
Saturday, 20 April 2024 10.42 AM IST

മൊബൈൽ വാങ്ങാനാളുണ്ട് , കൊടുക്കാൻ  സാധനമില്ല ‌

mobile

കൊച്ചി: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ നല്ല കച്ചവടം ഉണ്ടെങ്കിലും പാർട്സുകൾ ലഭിക്കാത്തത് റീട്ടെയിൽ മൊബൈൽ ഷോപ്പ് ഉടമകൾക്ക് തിരിച്ചടിയാകുന്നു. കമ്പനിയിൽ നിന്ന് സാധനങ്ങൾ ലഭിക്കാൻ വൈകുന്നതും ലോക്ക്ഡൗൺ നിയന്ത്രണങ്ങളുമാണ് പ്രശ്നം.

മൊബൈൽ ഫോൺ സ്പെയർ പാർട്സുകൾ ഏറ്റവും കൂടുതൽ എത്തുന്നത് മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളിൽ നിന്നാണ്. ഡിസ്‌പ്ലേ, ടച്ച് പാ‌ഡ് തുടങ്ങിയവ വരുന്നില്ല. എല്ലാ സാധനങ്ങൾക്കും 10 ശതമാനം വരെ വിലയും കൂടി. 2800 രൂപയ്ക്ക് വിറ്റിരുന്ന ഡിസ്‌പ്ലേയ്ക്ക് ഇപ്പോൾ 3200 രൂപ വരെ വിലയുണ്ട്.

കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ളിടത്ത് കടകൾ ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 5 മണിവരെയേ തുറക്കാവൂ എന്നാണ് സർക്കാർ നിർദ്ദേശം. അതത് ദിവസം റിപ്പയർ ചെയ്ത് നൽകൽ പ്രായോഗിമല്ല. ഹോൾ സെയിൽ കടകളിൽ നേരിട്ട് ചെന്ന് സാധനം വാങ്ങാനും സാധിക്കില്ല. മെസേജ് അയച്ചു ബുക്ക് ചെയ്ത് അവർ വിളിക്കുമ്പോൾ മാത്രമേ പോയി വാങ്ങാൻ പറ്റൂ. ലാപ്ടോപ് ബാറ്ററി മുതലായവയും ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്.

ആഴ്ചയിൽ 3 ദിവസം മാത്രമായതിനാൽ കടകളിൽ വലിയ തിരക്കാണ്. ഗാഡ്ജറ്റുകൾ ഓൺലൈനിൽ താരതമ്യേന വിലകുറച്ചു ലഭിക്കുന്നതിനാൽ ആ കച്ചവടം കഷ്ടത്തിലായി.

ഓൺലൈൻ ക്ലാസുകൾക്കായി 5000- 6000 രൂപ റേഞ്ചിലുള്ള ഫോണുകൾക്കാണ് ഡിമാന്റ്. ഫോണുകൾ വീട്ടിൽ ഇരുന്ന് റിപ്പയർ ചെയ്ത് അവർക്ക് എത്തിച്ചു നൽകാനും ശ്രമിക്കുന്നുണ്ട്.

അൻസൽ ബഷീർ, കേരള മോബൈൽ ഫോൺ റീട്ടെയ്ലേഴ്സ് അസോസിയേഷൻ, സംസ്ഥാന ട്രഷറർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MOBILE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.